Home page lead banner

നവകേരള ബസിന് ബെംഗളൂരുവിൽ സ്വീകരണം നൽകി

Post ad banner after image

ബെംഗളൂരു: കോഴിക്കോട് -ബെംഗളൂരു റൂട്ടില്‍ ആരംഭിച്ച നവകേരള ബസ് ബെംഗളൂരുവില്‍ എത്തി. പുലര്‍ച്ചെ നാലരയോടെ കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട ബസ് രണ്ട് മണിക്കൂറോളം വൈകി ഉച്ചയ്ക്ക് 1.40 നാണ് മൈസൂരു റോഡ്‌ സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡില്‍ എത്തിചേര്‍ന്നത്. 25 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

ബെംഗളൂരുവിലെ പ്രമുഖ മലയാളി സംഘടനയായ സുവർണ കർണാടക കേരള സമാജത്തിന്റെ നേതൃത്വത്തില്‍ ബസിന് സ്വീകരണം നല്‍കി. ബസ് ജീവനക്കാരായ കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ ജയാഫര്‍, കണ്ടക്ടര്‍ ഷാജിമോന്‍ എന്നിവരെ സുവർണ ഭാരവാഹികള്‍ ബൊക്ക നല്‍കി സ്വീകരിച്ചു. ജില്ലാ പ്രസിഡണ്ട് സന്തോഷ് തൈക്കാട്ടിൽ, കോറമംഗല സോൺ ചെയർമാൻ മധു മേനോൻ, കൺവീനർ ഷാജു കെ, ജില്ലാ എക്സിക്യൂട്ടീവ് അംഗം രാധാകൃഷ്ണൻ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. ബസിന് രാവിലെ താമരശ്ശേരിയിൽ പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നല്‍കിയിരുന്നു.

ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ് ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്നത്. ഹൗസ് ഫുള്ളായായിരുന്നു കന്നിയാത്ര. എല്ലാ ദിവസവും പുലര്‍ച്ചെ നാലിന് കോഴിക്കോടു നിന്ന് യാത്രതിരിച്ച് 11.35 ന് ബെംഗളൂരുവില്‍ എത്തും. പകല്‍ 2.30ന് ബെംഗളൂരുവില്‍ നിന്നും തിരിച്ച് രാത്രി 10.05 ന് കോഴിക്കോട്ട് എത്തിച്ചേരും. ആഡംബര നികുതിയും സെസുമടക്കം 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. മറ്റു ഡീലക്സ് ബസുകളെ അപേക്ഷിച്ച് ചാർജ് കൂടുതലാണെങ്കിലും മികച്ച യാത്രാ സൗകര്യമാണു ബസിലുള്ളത്.




Post Box Bottom AD1
Post Box Bottom AD3
Post Box Bottom AD4

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


Leave a comment
error: Content is protected !!