ബെംഗളൂരുവിൽ കസ്റ്റഡിയിലായ കോംഗോ പൗരൻ മരിച്ചു; ആഫ്രിക്കൻ പൗരന്മാർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു
ബെംഗളൂരു: മയക്കുമരുന്ന് കേസിൽ പോലീസ് കസ്റ്റഡിയിലായിരുന്ന കോംഗോ പൗരൻ മരിച്ചു. ബെംഗളൂരു ജെ.സി നഗർ പോലീസ് അറസ്റ്റ് ചെയ്ത കോംഗോ സ്വദേശിയായ ജോയൽ ഷിന്ദാനി മലു എന്ന 27 കാരനാണ് മരിച്ചത്. സംഭവത്തിൽ ആഫ്രിക്കൻ പൗരൻമാർ പ്രതിഷേധവുമായി രംഗത്തെത്തി.
ഈസ്റ്റ് ബെംഗളൂരുവിലെ ഹെന്നൂരിൽ താമസിച്ചുവന്ന ഇയാളെ ഞായറാഴ്ച രാത്രി ലഹരിമരുന്ന് വിൽപ്പനക്കിടെയാണ് പിടികൂടിയത്. അഞ്ച് ഗ്രാം എം.ഡി.എം.എ. ഗുളികകളും ഇയാളിൽ നിന്നും പിടിച്ചെടുത്തിരുന്നു. തുടർന്ന് ജെ. സി നഗർ പോലീസ് സ്റ്റേഷനിലെത്തിച്ച ഇയാൾക്ക് പിറ്റേ ദിവസം പുലർച്ചെ 5 മണിയോടെ നെഞ്ച് വേദന അനുഭവപ്പെട്ടു. സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 6 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. വിദ്യാർഥിയായെത്തിയ ഇയാളുടെ വിസാകാലാവധി 2015 ജൂലായിലും പാസ്പോർട്ടിന്റെ കാലാവധി 2017 ഡിസംബറിലും കഴിഞ്ഞതാണ്. പോലീസ് പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ടോടെ ഇയാളുടെ മരണ വിവരം അറിഞ്ഞ ആഫ്രിക്കൻ പൗരന്മാർ ജെ. സി. നഗർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. ജോണിനെ പോലീസ് കൊന്നതാണെന്നാരോപിച്ച് ഒട്ടേറെ ആഫ്രിക്കൻ പൗരന്മാർ പോലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധവുമായി ഒത്തുചേരുകയായിരുന്നു. പ്രതിഷേധക്കാർ പോലീസിന് നേരെ തിരിഞ്ഞതോടെ ലാത്തിച്ചാർജ് നടത്തുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ ഏഴ് ആഫ്രിക്കൻ പൗരന്മാരെ കസ്റ്റഡിയിലെടുത്തതായി ഡെപ്യൂട്ടി കമ്മിഷണർ(നോർത്ത്) ധർമേന്ദ്രകുമാർ മീണ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.