കോവിഡ് 19 : മുംബൈ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ കർണാടകയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം അഞ്ചായി
ബെംഗളൂരു : ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന മുംബൈ സ്വദേശിയായ 26 കാരന് കൊറോണ സ്ഥിരീകരിച്ചതോടെ കർണാടകയിലെ കൊറോണ ബാധിതരുടെ എണ്ണം അഞ്ചായി. ഇയാളെ ജയനഗർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊറോണയുമായി ബന്ധപെട്ട കാര്യങ്ങള്‍ വിശദീകരിക്കനായി വ്യാഴാഴ്ച വൈകുന്നേരം വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിൽ കർണാടക ആരോഗ്യ വകുപ്പ് മന്ത്രി സുധാകർ പറഞ്ഞു.
കഴിഞ്ഞ ആറാം തീയതി ഇയാൾ ഗ്രീസിൽ നിന്നും മുംബൈയിലെത്തിയ ഇയാള്‍ പിന്നീട് എട്ടാം തീയതി ഇൻഡിഗോ വിമാനത്തിൽ ബെംഗളൂരുവിലേക്ക് തിരിക്കുകയായിരുന്നു. മാർച്ച് ഒമ്പതാം തീയതി ഇദ്ദേഹം ഓഫീസിലെത്തുകയും ഏതാണ്ട് 154 ഓളം ജീവനക്കാരുമായി ഇടപഴകുകയും ചെയ്തിട്ടുണ്ട്. ഇയാളുടെ സഹോദരനടക്കം നാല് പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്. ഇയാളുടെ ഒന്നിച്ച് യാത്ര ചെയ്തവരോടും ഇയാളുമായി അടുത്തിടപഴകിയ ആൾക്കാരോടും വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാൾ സഞ്ചരിച്ച കാബും നിരീക്ഷണത്തിലാണ്. ഏതാണ്ട് 17 ഓളം പേർ ഇദ്ദേഹവുമായി അടുത്തിടപഴകിട്ടുണ്ടെന്നാണ് സൂചന. ആശുപത്രിയിൽ ഇദ്ദേഹം കർശന നിരീക്ഷണത്തിലാണെന്നും ആരോഗ്യനില ഭദ്രമാണെന്നും അദ്ധേഹം പറഞ്ഞു.
കർണാടകയിൽ കൊറോണ ബാധ സംശയിക്കുന്ന 1220 പേർ നിരീക്ഷണത്തിലാണ്. ഇതിനു പുറമേ 292 പേർ 28 ദിവസത്തെ നിരീക്ഷണം പുർത്തിയാക്കിയിട്ടുണ്ട്. 906 പേർ ഇപ്പോഴും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. 18 പേർ ആശുപത്രിയിൽ ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നുണ്ട്.
ഇതുവരെ 1,01,942 യാത്രക്കാർ കർണാടകയിൽ എത്തിചേർന്നിട്ടുണ്ട്. ഇതിൽ 69, 998 യാത്രക്കാരെ ബെംഗളൂരു അന്താരാഷ്ട്രാ വിമാനത്താവളത്തിലും 26,557 പേരെ മംഗളൂരു അന്താരാഷ്ട്രാ വിമാനത്താവളത്തിലും 5387 പേരെ മംഗലാപുരം-കാർ വാർ സീപോർട്ടിലും നിരീക്ഷണത്തിന് വിധേയമാക്കിയിട്ടുണ്ട്.
കോവിഡ് 19 ബാധിച്ചെന്ന സംശയത്തിൽ നിരീക്ഷണത്തിലുണ്ടായിരുന്ന കൽ ബുർഗി സ്വദേശിയായ 76 കാരൻ ഇന്നലെ ഹൈദരാബാദിൽ ചികിത്സക്കിടെ മരണപ്പെട്ടിരുന്നു. ഇദ്ദേഹത്തിൻ്റെ ബന്ധുക്കളും അടുത്തിടപഴകിയവരും വീടുകളിൽ നിരീക്ഷണത്തിലാണ്. ബെംഗളൂരുവിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം കാത്തിരിക്കുകയാണ് അധികൃതർ.
അഞ്ച് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിൽ ബാക്കി നാലുപേരും ബെംഗളൂരുവിലെ ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിൽ തുടരുകയാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.