ഇടുക്കി രാജമലയിൽ ഉരുൾപൊട്ടൽ: മരണം പതിനൊന്നായി, അപകടത്തിൽപെട്ടത് 78 പേർ, ദേശീയ ദുരന്തനിവാരണ സേന രംഗത്ത്
ഇടുക്കി: മൂന്നാറിൽ നിന്ന് ഇരുപത്തിയഞ്ച് കിലോമീറ്റർ അകലെ രാജമലയിലെ പെട്ടിമുടിയിൽ ഇന്നലെ രാത്രിയുണ്ടായ ഉരുൾ പൊട്ടലിൽ പതിനൊന്നു പേരുടെ മൃതദേഹം കണ്ടെത്തി. പത്തിലധികം പേരെ ഇതുവരെ രക്ഷപ്പെടുത്തി. ഉരുൾപൊട്ടിയ മേഖലയിൽ എഴുപത്തിയെട്ടാളം പേർ താമസമുണ്ടെന്നാണ് പ്രാഥമിക വിവരം. ഇവരിൽ ഭൂരിഭാഗവും തമിഴ്നാട് സ്വദേശികളായ തോട്ടം തൊഴിലാളികളാണ്. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങികിടപ്പുണ്ടെന്നാണറിയുന്നത്. ഇന്നലെ രാത്രിയിലുണ്ടായ ദുരന്തം ഇന്ന് രാവിലെ പതിനൊന്ന് മണിയോടോകൂടിയാണ് റവന്യൂ അധികൃതർ പുറം ലോകം അറിയിക്കുന്നത്. ദുരന്ത സ്ഥലവുമായി ബന്ധിപ്പിക്കുന്ന പാലം ഇന്നലെയുണ്ടായ കനത്ത മഴയിൽ ഒലിച്ച് പോയി. നിർത്താതെ പെയ്യുന്ന മഴയിൽ മണ്ണൊലിച്ചും, മരങ്ങൾ വീണും മാർഗ്ഗ തടസ്സങ്ങൾ ഉണ്ടാവുന്നതിനാൽ, ഉരുൾപൊട്ടിയ മേഖലിയിൽ എത്തിച്ചേരാൻ രക്ഷാസേന ബുദ്ധിമുട്ടുന്നതായി അധികൃതർ പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ എയർഫോഴ്സിൻറ സഹായം തേടിയതായും, പൊലീസ്, വനം, അഗ്നിശമന സേന, റവന്യൂ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരോടും രക്ഷാ പ്രവർത്തന ദൗത്യത്തിൽ അണിചേരാൻ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
പതിനഞ്ച് ആംബുലൻസുകളുമായി മെഡിക്കൽ സംഘത്തെ ഇടുക്കിയിലേക്ക് അയച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.