ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരം
ചെന്നൈ : ഗായകനും നടനുമായ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് ആശുപത്രി ബുള്ളറ്റിന്‍. എസ് പി ബി ചികിത്സയിലുള്ള ചെന്നൈയിലെ എംജിഎം ആശുപത്രി ഇന്ന് വൈകുന്നേരം പുറത്തിറക്കിയ ബുള്ളറ്റിനിലാണ് അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്നും വിദഗ്ദ ഡോക്ടര്‍മാര്‍ നിരീക്ഷിച്ചുവരികയാണെന്നും വ്യക്തമാക്കിയത്. നിലവില്‍ അദ്ദേഹം ഇ.സി.എം.ഒ ജീവന്‍രക്ഷാ യന്ത്രത്തെ ആശ്രയിക്കുകയാണെന്നും ആരോഗ്യസ്ഥിതി മോശമായതിനാല്‍ കഴിയുന്നത്ര ജീവന്‍ രക്ഷാ സംവിധാനങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം കഴിയുന്നതെന്നും ആശുപത്രിയിലെ മെഡിക്കല്‍ സര്‍വീസസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. അനുരാധ ഭാസ്‌കരന്‍ പത്രക്കുറിപ്പിലൂടെ പറഞ്ഞു.
കോവിഡ് ബാധയെ തുടര്‍ന്ന് ആഗസ്ത് അഞ്ചിനാണ് അദ്ദേഹത്തെ ചെന്നൈയിലെ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം മകന്‍ ചരണ്‍ എസ് പി ബി യുടെ ആരോഗ്യ നില വളരെ മെച്ചപ്പെട്ടു വരികയാണെന്നും ഉടന്‍ തന്നെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുമെന്നും ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരുന്നു. സെപ്തംബര്‍ 7 ന് നടത്തിയ കോവിഡ് പരിശോധനയില്‍ എസ്പി ബി കോവിഡ് നെഗറ്റീവായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ വിവാഹ വാര്‍ഷികം ആശുപത്രിയില്‍ ആഘോഷിച്ചിരുന്നു. തെന്നിന്ത്യന്‍ സിനിമാ ലോകവും ആരാധകരും ഏറെ സന്തോഷത്തോടെയാണ് എസ് പി ബി യുടെ തിരിച്ചു വരവ് ആഘോഷിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.