കോവിഡ് പരിശോധനക്ക് വിസമ്മതിച്ചാല്‍ കേസ് എടുക്കും
ബെംഗളൂരു : സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന കോവിഡ് കേസുകള്‍ നിയന്ത്രിക്കാനൊരുങ്ങി സര്‍ക്കാര്‍. കോവിഡ് രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള ആളുകള്‍ പരിശോധനക്ക് വിമുഖത കാട്ടുകയാണെങ്കില്‍ ദേശീയ ദുരന്ത നിവാരണ ആക്ട് പ്രകാരം നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന കോവിഡ് വാര്‍ റൂം ഡയറക്ടര്‍ മുനീഷ് മൗദ്ഗില്‍ വ്യക്തമാക്കി.
പ്രാഥമിക – ദ്വിതീയ സമ്പര്‍ക്ക പട്ടികയില്‍ പെട്ട വരില്‍ 60 ശതമാനത്തോളം പേര്‍ ഇതുവരെ കോവിഡ് പരിശോധനക്ക് വിധേയരായിട്ടില്ല. അവശേഷിക്കുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ അവഗണിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ സമ്പര്‍ക്കപട്ടികയില്‍ പെട്ടവരോട് പരിശോധനക്ക് ഹാജരാകാന്‍ ബന്ധപ്പെടുന്നുണ്ടെങ്കിലും പിന്നീട് ഫോണ്‍ വിളിച്ചാല്‍ കിട്ടാറില്ല.
രോഗലക്ഷണങ്ങളില്ലാതു കാരണം പലരും അസുഖമില്ലെന്നാണ് തെറ്റിധരിക്കുന്നത്. അതു കൊണ്ട് തന്നെ പരിശോധനയില്‍ നിന്നും ഇവര്‍ ഒഴിഞ്ഞു മാറുന്നു. ഇത് സംസ്ഥാനത്തെ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണമാകുന്നു. ഇതിനെതിരെ കര്‍ശന നടപടികളുമായിട്ടാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത് മുനീഷ് മൗദ്ഗില്‍ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.