മലയാളിയുടെ സ്‌കൂട്ടര്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തു
ബെംഗളൂരു : ജോലി കഴിഞ്ഞ് രാത്രി സുഹൃത്തിനെ കാണാനായി പുറപ്പെട്ട മലയാളിയുടെ സ്‌കൂട്ടരും മൊബൈലും, പണവും രേഖകളും അടങ്ങിയ പഴ്‌സും നാലംഗ സംഘം കത്തികാട്ടി തട്ടിയെടുത്തു. വെള്ളിയാഴ്ച രാത്രി 12 മണിയോടെ ഹൊസൂര്‍ പോലീസ് സ്റ്റേഷന് സമീപത്താണ് സംഭവം.
നാദാപുരം തിനൂര്‍ സ്വദേശിയും ബാനസവാടിയിലെ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനുമായ വണ്ണാത്തം കണ്ടി ബിലാലിന്റെ (20) സ്‌കൂട്ടറാണ് തട്ടിയെടുത്തത്. രാത്രി സൂപ്പര്‍മാര്‍ക്കറ്റിലെ ജോലി കഴിഞ്ഞ ശേഷം സുഹൃത്തിനെ കാണാനായി പുറപ്പെട്ടപ്പോഴാണ് ബൈക്കിലെത്തിയ നാലംഗ സംഘം ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്.
സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ബിലാലിനൊപ്പം മറ്റൊരു ബൈക്കില്‍ പുറപ്പെട്ട സുഹൃത്തിന്റെ ബൈക്കില്‍ പെട്രോള്‍ തീര്‍ന്നതിനാല്‍ ഇരുവരും ഹെന്നൂര്‍ മെയിന്‍ റോഡില്‍ തങ്ങളുടെ വാഹനങ്ങള്‍ നിര്‍ത്തി. അല്‍പ്പ സമയത്തിനു ശേഷം അവിടേക്ക് ബൈക്കിലെത്തിയ നാലംഗ സംഘം കത്തികാട്ടി ഇവരെ ഭീഷണിപ്പെടുത്തി വിരട്ടിയോടിച്ച ശേഷം ബിലാല്‍ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു. സ്‌കൂട്ടറിന്റെ ആര്‍സി ബുക്ക് അടക്കമുള്ള രേഖകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഹെന്നൂര്‍ പോലീസില്‍ പരാതി നല്‍കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.