പുതുവത്സരാഘോഷങ്ങൾ നിരോധിക്കണമെന്ന് ബിബിഎംപി സർക്കാരിനോട് ആവശ്യപ്പെട്ടു
ബെംഗളൂരു: നിയന്ത്രണങ്ങൾ ശക്തമായി പാലിച്ചില്ലെങ്കിൽ ജനുവരി-ഫെബ്രുവരി മാസങ്ങളിൽ കോവിഡിൻറ രണ്ടാം വരവ് പ്രതീക്ഷിക്കാമെന്നുള്ള സംസ്ഥാന കോവിഡ് സാങ്കേതിക ഉപദേശക സമിതിയുടെ മുന്നറിയിപ്പിനെ തുടർന്ന് ക്രിസ്തുമസ്-പുതുവത്സര ആഘോഷ പരിപാടികൾ നിരോധിക്കാൻ ബിബിഎംപി സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെയും, റവന്യു മന്ത്രി ആർ. അശോകും ബിബിഎംപി അധികൃതരുമായി ചർച്ച നടത്തി.
പുതുവത്സര തലേന്ന് ആയിരങ്ങളാണ് ബെംഗളൂരുവിലെ വിവിധ ബാറുകളിലേക്കും, പബ്ബുകളിലേക്കും, തെരുവുകളിലേക്കും ആഘോഷങ്ങൾക്കായി ഒഴുകിയെത്തുക എന്ന് ബിബിഎംപി കമ്മീഷണർ എൻ മഞ്ചുനാഥ് പ്രസാദ് പറഞ്ഞു. ഇത് നിലവിൽ കുറഞ്ഞ് കൊണ്ടിരിക്കുന്ന പ്രതിദിന രോഗികളുടെ എണ്ണം വർധിക്കാൻ കാരണമായേക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രതിദിനം ആറായിരത്തോളമുണ്ടായിരുന്ന രോഗികളുടെ എണ്ണം ഇപ്പോൾ അറുനൂറോളമാണെന്നും, ഗണേഷ് ചതുർത്ഥി, ദസറ, ദീപാവലി എന്നീ ആഘോഷ വേളകളിൽ ജനങ്ങൾ കൂട്ടം ചേരുന്നത് തടഞ്ഞതുൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ ശക്തമായി നടപ്പിലാക്കിയതിനാലാണ് ഇത് സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. തണുപ്പ് കാലമായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. പുതുവത്സര ആഘോഷങ്ങൾങ്ങൾക്കായി ആയിരങ്ങൾ തെരുവിലേക്ക് ഇറങ്ങുമ്പോൾ സാമൂഹിക അകലം പാലിക്കുന്നത് ദുഷ്കരമാകും. പുറമെ മാസ്ക് ധരിക്കുന്നതലും, സാനിറ്റൈസ് ചെയ്യുന്നതിലുള്ള വീഴ്ചകൾ പുതുവത്സരാനന്തര ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കാൻ കാരണമാകുമെന്നും കമ്മീഷണർ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.