കുടുംബ കലഹം: ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചു മൂടി
ബെംഗളൂരു : കുടുംബ കലഹത്തെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചുമൂടി. തുംകൂരു മധുഗിരി താലൂക്കില്‍ ഹൊസ ഇടകലൊട്ടി ഗ്രാമത്തിലാണ് സംഭവം. സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ ഏറെയായെങ്കിലും കഴിഞ്ഞ ദിവസമാണ് വിവരം പുറത്തറിഞ്ഞത്. ഭര്‍ത്താവ് നരസിംഹമൂര്‍ത്തി ഒളിവിലാണ്. ഇയാളുടെ സഹോദരങ്ങളായ മഞ്ജുനാഥ, സതീഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നരസിംഹമൂര്‍ത്തി ഇയാളുടെ മൂത്ത സഹോദരിയുടെ പതിനാറുകാരിയായ മകളെയാണ് ഇക്കഴിഞ്ഞ ഏപ്രിലില്‍ നിയമവിധേയമല്ലാത്ത ബാലികാവിവാഹം ചെയ്തത്. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയുമായി സ്വത്ത് ഭാഗം വെക്കുന്നതുമായി എപ്പൊഴും തര്‍ക്കത്തിലേര്‍പ്പെടാറുണ്ടായിരുന്നു. ഇത്തരത്തില്‍ ഡിസംബര്‍ ഏഴിന് നടന്ന തര്‍ക്കമാണ് ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തിന് ശേഷം മൃതദേഹം ഇയാള്‍ വീട്ടിനകത്തു തന്നെ കുഴിച്ചുമൂടുകയായിരുന്നു.
മകളെ കാണാനില്ലെന്ന് കാണിച്ച് അച്ഛന്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ വിവരം പോലീസ് സ്ഥിരീകരിച്ചത്. മധുഗിരി അസിസ്റ്റന്റ് കമ്മീഷണര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. നിര്‍മ്മാണ തൊഴിലാളിയാണ് നരസിംഹമൂര്‍ത്തി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.