ഫൈസര്‍ വാക്‌സിന്‍ ഇന്ത്യയില്‍ ഉടന്‍ എത്തില്ല; അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരത്തിനായി നല്‍കിയ അപേക്ഷ ഫൈസര്‍ പിന്‍വലിച്ചു
ന്യൂഡല്‍ഹി: ഫൈസര്‍ വാക്‌സിന്‍ ഇന്ത്യയില്‍ ഉടന്‍ എത്തില്ല. അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരത്തിനായി (ഇയുഎ) നല്‍കിയ അപേക്ഷ കമ്പനി പിന്‍വലിച്ചു. ഡ്രഗ് റെഗുലേറ്ററി അതോറിറ്റി കമ്മിറ്റിയുമായി നടന്ന യോഗത്തിന് പിന്നാലെയാണ് ഫൈസര്‍ ഈ തീരുമാനം എടുത്തത്.
വാക്‌സിന് അനുമതി നല്‍കാന്‍ ആവശ്യമായി വന്നേക്കാവുന്ന കൂടുതല്‍ വിവരങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ബോധ്യപ്പെട്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ നല്‍കിയ അപേക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചെന്നും ഫൈസര്‍ വക്താവ് അറിയിച്ചു. എന്നാല്‍ ഡ്രഗ് റെഗുലേറ്ററി അതോറിറ്റിയുമായി ബന്ധപ്പെടുന്നത് തുടരുമെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. അധികം വൈകാതെ കൂടുതല്‍ വിവരങ്ങള്‍ ഉള്‍പെടുത്തി അനുമതിക്കായി വീണ്ടും അപേക്ഷ സമര്‍പിക്കാനാണ് കമ്പനിയുടെ തീരുമാനം.
ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയ ആദ്യത്തെ ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമാണ് ഫൈസര്‍. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് വാക്‌സിന്‍ ഉപയോഗത്തിന് അനുമതി തേടി ഫൈസര്‍ ഡ്രഗ് റെഗുലേറ്ററി അതോറിറ്റിയെ സമീപിച്ചത്. ഇന്ത്യയില്‍ വിതരണം ചെയ്യുന്നതിനായി വാക്‌സിന്‍ ഇറക്കുമതി ചെയ്യാനുള്ള അനുവാദത്തിനായാണ് ഫൈസര്‍ അപേക്ഷ നല്‍കിയത്. യുകെയിലും ബഹ്റൈനിലും ക്ലിയറന്‍സ് നേടിയ ശേഷമാണ് കമ്പനി ഇന്ത്യയില്‍ ഉപയോഗാനുമതി തേടിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.