വയനാട്ടിൽ തിങ്കളാഴ്ച യു.ഡി.എഫ് ഹർത്താൽ
കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സമരത്തിലേക്ക്. ഇതിന്‍റെ ഭാഗമായി തിങ്കളാഴ്ച വയനാട് ജില്ലയിൽ യു.ഡി.എഫ് ഹർത്താൽ ആചരിക്കും.
രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് മണി വരെ നടക്കുന്ന ഹര്‍ത്താലില്‍ നിന്ന് പാല്‍, പത്രം, ആശുപത്രി ഉള്‍പ്പെടെയുള്ളവ ഒഴിവാക്കിയതായും യുഡിഎഫ് നേതാക്കള്‍ അറിയിച്ചു. നിയമം നടപ്പിലാക്കുന്നതിനോട് കടുത്ത എതിര്‍പ്പ് ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന ഭരണകര്‍ത്താക്കളുടെ ഉറപ്പുകള്‍ പാലിക്കപ്പെട്ടിട്ടില്ല.
വയനാടിന്റെ മൂന്നിലൊന്ന് ഭാഗം വനവത്ക്കരിക്കപ്പെട്ടുപോകുന്ന ഈ സംഭവത്തില്‍ സംസ്ഥാന മുഖ്യമന്ത്രിയുടെ മൗനവും ദുരൂഹതയുണര്‍ത്തുന്നുവെന്ന് യു ഡി എഫ് പ്രതിനിധികള്‍ പറഞ്ഞു. ഈ വിഷയത്തില്‍ ആവശ്യമായ പഠനമോ, ചര്‍ച്ചയോ നടത്താതെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്. വയനാടിന്റെ മൊത്തത്തിലുള്ള പുരോഗതിയെ പ്രതികൂലമായി ബാധിക്കുകയും, ക്രമേണ ജനവാസയോഗ്യമല്ലാതായി തീരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഹര്‍ത്താല്‍ നടത്തുന്നത്. ജില്ലയിലെ എല്ലാ ജനങ്ങളും ഇതുമായി സഹകരിക്കണമെന്ന് യു ഡി എഫ് ജില്ലാചെയര്‍മാന്‍ പി പി എ കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.