ജനിതക മാറ്റം വന്ന വൈറസ് എന്ന് സംശയം; 200 ഓളം മലയാളി വിദ്യാര്‍ഥികളുടെ സാമ്പിള്‍ വിദഗ്ധ പരിശോധനക്കയച്ചു
ബെംഗളൂരു : ജനിതക മാറ്റം വന്ന വൈറസ് എന്ന സംശയത്തില്‍ ദക്ഷിണ കന്നഡ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 200 ഓളം മലയാളി വിദ്യാര്‍ഥികളുടെ സാമ്പിളുകള്‍ ആരോഗ്യ വകുപ്പ് ബെംഗളൂരുവിലെ നിംഹാന്‍സില്‍ വിദഗ്ധ പരിശോധനക്കയച്ചു. പരീക്ഷ അടക്കമുള്ള കാര്യങ്ങള്‍ക്കായി കേരളത്തില്‍ നിന്നും തിരിച്ചത്തിയ 200 ഓളം വിദ്യാര്‍ഥികള്‍ക്കാണ് ജില്ലയില്‍ അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചത്.
ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ചിലരില്‍ ഇത്തരം വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് മുന്‍കരുതല്‍ എന്നനിലയിലാണ് വിദഗ്ധ പരിശോധനക്കായി അയച്ചത്. ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ രാമചന്ദ്ര ബായാര്‍ പറഞ്ഞു.
കര്‍ണാടകയിലെ അഞ്ച് ജില്ലകളിലേക്ക് കേരളത്തില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ആരോഗ്യവകുപ്പ് ഇന്നലെ ഉത്തരവിട്ടിരുന്നു. ദക്ഷിണ കന്നഡ, ഉഡുപ്പി, മൈസൂരു, കുടക്, ചാമരാജ് നഗര്‍ എന്നി ജില്ലകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് കേരളത്തില്‍ നിന്നും മടങ്ങി വരുമ്പോള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. 72 മണിക്കൂറിനുള്ളില്‍ ആര്‍ടി പിസിആര്‍ പരിശോധന നടത്തിയ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടതെന്നാണ് കര്‍ണാടക ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. ഇതോടൊപ്പം മലയാളി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ വ്യാപകമാക്കാനും ഉത്തരവില്‍ നിര്‍ദേശമുണ്ട്.
കര്‍ണാടകയോട് ചേര്‍ന്നു നില്‍ക്കുന്ന കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് കര്‍ണാടക സര്‍ക്കാര്‍ ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്. ഈ ജില്ലകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഇടക്കിടെ നാട്ടിലേക്ക് പോയി വരുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. മംഗളൂരു ഡെപ്യൂട്ടി കമ്മീഷണര്‍, ആരോഗ്യവകുപ്പ് അധികൃതര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. അതിര്‍ത്തികളില്‍ പരിശോധനയും നിരീക്ഷണവും ശക്തമാക്കാനും യോഗം തീരുമാനിച്ചിരുന്നു.
യുകെയില്‍ നിന്നും സംസ്ഥാനത്തെത്തിയ 59 പേര്‍ക്കും ഇവരുടെ പ്രാഥമിക സമ്പര്‍ക്കത്തില്‍പ്പെട്ട 26 പേര്‍ക്കുമടക്കം 85 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 21 പേര്‍ക്ക് തുടര്‍ പരിശോധനയില്‍ ജനിതകമാറ്റം വന്ന കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി. കേരളത്തില്‍ ബുധനാഴ്ചത്തെ കോവിഡ് റിപ്പോര്‍ട്ട് പ്രകാരം യു കെയില്‍ നിന്നും തിരിച്ചെത്തിയ 81 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 10 പേരിലാണ് ജനിതക മാറ്റം വന്ന വൈറസിനെ കണ്ടെത്തിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.