രണ്ടുമാസമായി പകുതി ശമ്പളം: ബിഎംടിസി, കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കി
ബെംഗളൂരു: രണ്ടുമാസക്കാലമായി പകുതി ശമ്പളം മാത്രം ലഭിക്കുന്നതില്‍ പ്രതിഷേധിച്ച് ബിഎംടിസിയിലേയും കര്‍ണാടക ആര്‍ടിസിയിലേയും ജീവനക്കാര്‍ പണിമുടക്കി. സര്‍വീസുകളെ ബാധിക്കാത്ത രീതിയില്‍ ഇരു വിഭാഗങ്ങളില്‍ നിന്നുമായി ആയിരത്തോളം ജീവനക്കാരാണ് പണിമുടക്കില്‍ പങ്കുചേര്‍ന്നത്.
കൂടുതല്‍ സമയം ജോലി ചെയ്തിട്ടും മുഴുവന്‍ ശമ്പളം ലഭിക്കുന്നില്ലെന്നാണ് ജീവനക്കാരുടെ പരാതി. ജീവനക്കാരുടെ പരാതികള്‍ ചൂണ്ടിക്കാട്ടി ഗതാഗത വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ലക്ഷ്മന്‍ സാവദിക്ക് നിവേദനം നല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നും നിലവിന്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് കോര്‍പ്പറേഷനും സര്‍ക്കാരും നേരിടുന്നതെന്നും ലക്ഷ്മണ്‍ സാവദി തൊഴിലാളികളെ അറിയിച്ചു.
മുഴുവന്‍ ശമ്പളവും ലഭിക്കാത്തതിനാല്‍ വീട്ടു ചെലവിന് അടക്കം പണം കണ്ടെത്താനാവുന്നില്ലെന്നാണ് ജീവനക്കാരുടെ പരാതി. മുഴുവന്‍ ശമ്പളവും നല്‍കുക, വനിതാ ജീവനക്കാരുടെ ജോലി സമയം കുറക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ജീവനക്കാര്‍ ഉന്നയിക്കുന്നത്. എംപ്ലോയിസ് അസോസിയേഷന്‍ ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.
കഴിഞ്ഞ ഡിസംബറില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാര്‍ നാല് ദിവസത്തോളം പണിമുടക്ക് നടത്തിയിരുന്നു. അന്ന് സര്‍ക്കാര്‍ അംഗീകരിച്ച ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ വീണ്ടും പണിമുടക്ക് നടത്തുമെന്നും തൊഴിലാളി സംഘടനകള്‍ സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.