ദിഷയുടെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം
ബെംഗളൂരു: കര്‍ഷക സമരവുമായി ബന്ധപ്പെട്ട ടൂള്‍കിറ്റ് കേസില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തകയെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയില്‍ ബെംഗളൂരുവില്‍ പ്രതിഷേധം. ഇന്നലെ വൈകിട്ട് മൈസൂര്‍ ബാങ്ക് സര്‍ക്കിളില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ ഒട്ടേറെ പേര്‍ പങ്കെടുത്തു. അപ്രഖ്യാപിത അടിയന്തിരാവസ്ഥ എന്ന പേരിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ഡല്‍ഹി പോലീസിനെ ദുരുപയോഗം ചെയ്ത മോദി സര്‍ക്കാര്‍ സമൂഹത്തിലെ എല്ലാവര്‍ക്കുമെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ദിശയുടെ ചിത്രവും മോദി സര്‍ക്കാറിനെതിരെയുള്ള മുദ്രവാക്യങ്ങളും കൈയിലേന്തിയാണ് പ്രതിഷേധക്കാര്‍ മുദ്രവാക്യങ്ങള്‍ ഉയര്‍ത്തിയത്.
ദിഷയുടെ നിരവധി സുഹൃത്തുക്കളും പരിസ്ഥിതി പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുത്തു.
ദിഷയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് പ്രകാശ് രാജ് ഉള്‍പ്പെടെയുള്ള ചലചിത്ര താരങ്ങളും രംഗത്തെത്തി. അറസ്റ്റിനെതിരെ ജനങ്ങള്‍ ശബ്ദമുയര്‍ത്തണമെന്ന് പ്രകാശ് രാജ് പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് സിദ്ധാരാമയ്യ, നടന്‍മാരായ ചേതന്‍ കുമാര്‍, സിദ്ധാര്‍ഥ്, ഗായകന്‍ ടി എം കൃഷ്ണ, ചിന്മയി എന്നിവര്‍ ട്വിറ്ററിലൂടെ പ്രതിഷേധവുമായി മുന്നോട്ടുവന്നു. ദിഷ രവിക്ക് പിന്തുണയുമായി സമൂഹമാധ്യമങ്ങളില്‍ ഹാഷ് ടാഗ് ക്യാമ്പയിനും തുടങ്ങിയിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.