ചികിത്സ തേടിയില്ല; കോവിഡ് ബാധിച്ച മലയാളി ദമ്പതികൾ മരിച്ചു
ചെന്നൈ: കോവിഡ് ബാധിച്ചിട്ടും ചികില്‍സിക്കാതെ വീട്ടില്‍ കഴിഞ്ഞിരുന്ന മലയാളി ദമ്പതികള്‍ മരിച്ചു. പാലക്കാട് കൊല്ലങ്കോട് കാമ്പ്രത്ത് കെ. രവീന്ദ്രന്‍ (60), ഭാര്യ വന്ദന (52) എന്നിവരാണ് മരിച്ചത്. ഇരുവരും വര്‍ഷങ്ങളായി തമിഴ്നാട് നൈസാംമ്പക്കത്ത് സ്ഥിരതാമസക്കാരായിരുന്നു.
കുറച്ച് ദിവസങ്ങളായി ഇവര്‍ അസുഖബാധിതരായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബന്ധുക്കളുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ ശാരീരിക അസ്വസ്ഥതകളെക്കുറിച്ച് സൂചിപ്പിച്ചിരുന്നുവെങ്കിലും ഗുരുതരമായ പ്രശ്‌നങ്ങള്‍ ഒന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ കുറച്ചു ദിവസങ്ങളായി ഇവരെ പുറത്ത് കാണാതെ വന്നതോടെ സംശയം തോന്നിയ അയല്‍ക്കാര്‍ നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളില്‍ അവശനിലയില്‍ ദമ്പതികളെ കണ്ടത്. ഇരുവരെയും ഉടന്‍ തന്നെ കില്‍പോക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമദ്ധ്യേ രവീന്ദ്രന്‍ മരിച്ചു. വന്ദന ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്.
ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. രവീന്ദ്രന്‍ ചെന്നൈയിലെ സ്വകാര്യ സര്‍വകലാശാലയുടെ മുന്‍ പി.ആര്‍.ഒയും, വന്ദന കെ.കെ. നഗറിലെ സ്വകാര്യ സ്‌കൂളില്‍ അഡീഷണല്‍ വൈസ് പ്രിന്‍സിപ്പലായിരുന്നു. മരണവിവരം അറിഞ്ഞ് ഇരുവരുടെയും ബന്ധുക്കള്‍ ചെന്നൈയിലെത്തിയിട്ടുണ്ട്. കോവിഡ് ബാധിതരായതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ശവസംസ്‌കാരം നടത്തും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.