ബെംഗളൂരുവില്‍ പ്രതിദിനം 6500ല്‍ അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി
ബെംഗളൂരു: സംസ്ഥാനത്ത് ഏപ്രില്‍, മെയ് മാസങ്ങളില്‍ രോഗ വ്യാപനത്തിന്റെ തീവ്രത ഉയരുമെന്ന് ആരോഗ്യ മന്ത്രി ഡോ. കെ സുധാകര്‍ മുന്നറിയിപ്പ് നല്‍കി. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാത്ത പക്ഷം ബെംഗളൂരുവില്‍ മാത്രം പ്രതിദിന കേസുകള്‍ ആറായിരം വരെ കടക്കാന്‍ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. ബെംഗളൂരുവില്‍ വെച്ചു നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രോഗത്തെ പ്രതിരോധിക്കാൻ ജനങ്ങളുടെ സഹകരണം പ്രധാനമാണ്. മാസ്ക്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, സാനിറ്റൈസർ ഉപയോഗം, വ്യക്തി ശുചിത്വം പാലിക്കൽ എന്നിങ്ങനെയുള്ള നിർദേശങ്ങൾ ജനങ്ങൾ നിർബന്ധമായും പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൊറോണ വൈറസിന്റെ രണ്ടാം തരംഗം ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍ നാം കനത്ത ജാഗ്രത പാലിച്ചില്ലെങ്കില്‍ സര്‍ക്കാറിന്റെ ശ്രമങ്ങള്‍ ഫലം കാണില്ലെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ രംഗത്തെ വിദഗ്ദരുടെ അഭിപ്രായത്തില്‍ ഏപ്രില്‍ 20 നകം ബെംഗളൂരുവില്‍ പ്രതിദിനം 6500ല്‍ അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ട്. ദിവസം 3000 ത്തിന് അടുത്താണ് ജില്ലയിലെ ഇപ്പോഴത്തെ പ്രതിദിന കോവിഡ് നിരക്ക്. രോഗികളുടെ വര്‍ധന മുന്നില്‍ കണ്ട് ആശുപത്രികളില്‍ കിടക്കകള്‍ നീക്കിവെക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അതീവ ജാഗ്രതയോടെയാണ് എല്ലാ നടപടികളും സര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.