കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപന ഉടമയായ മലയാളി മരിച്ചു
ബെംഗളൂരു: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപന ഉടമയായ മലയാളി മരിച്ചു. മലപ്പുറം തേഞ്ഞിപ്പാലം ചേനക്കലങ്ങാടി വടക്കേപുരക്കല്‍ വി പി ഉണ്ണി (54) ആണ് മരിച്ചത്. ദീര്‍ഘകാലമായി ബെംഗളൂരുവിലാണ് താമസം. ഹൊങ്ങസാന്ദ്ര ബേഗൂര്‍ റോഡിലെ ഹൈടെക്ക് ഇന്റീരിയര്‍ ഉടമയാണ്. മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ച് ഇന്ന് രാവിലെയാണ് മരിച്ചത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 12 ന് ഇവരുടെ അടുത്ത സുഹൃത്തും മാനന്തവാടി സ്വദേശിയുമായ സത്യന്‍ എന്ന ആള്‍ കോവിഡ് ബാധിച്ചു മരിച്ചിരുന്നു. ബെംഗളൂരുവില്‍ വെച്ച് കോവിഡ് സ്ഥിരീകരിച്ച ശേഷം ആരോഗ്യം വഷളായതിനെ തുടര്‍ന്ന്നാട്ടിലേക്ക് കൊണ്ടു പോകും വഴി ഗുണ്ടല്‍പേട്ടില്‍ വെച്ചാണ് സത്യന്‍ മരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഉണ്ണിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിക്കുകയും ഏപ്രില്‍ 13 ന് നാട്ടിലെത്തി ചികിത്സ ആരംഭിക്കുകയും ചെയ്തിരുന്നു. ആദ്യം തിരുവമ്പാടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായതിനെ തുടര്‍ന്ന് പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ഭാര്യ: ശോഭ, മക്കള്‍ : വിഷ്ണു, അശ്വതി. മരുമകന്‍ : അഭിലാഷ്
കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെ ബെംഗളൂരുവിലായിരുന്ന ഉണ്ണി നിരവധി സൗഹൃദങ്ങളുടെ ഉടമയാണ്. സംസ്‌ക്കരം കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് നാട്ടില്‍ നടന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.