കോവിഡ് ബാധിതര്‍ക്ക് വിരഫിന്‍ മരുന്ന് അടിയന്തര ഉപയോഗത്തിനായി നല്‍കാം; ഡി.ജി.സി.ഐയുടെ അനുമതി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സൈഡസ് കാഡില കമ്പനിയുടെ വിരഫിന്‍ മരുന്ന് ഉപയോഗിക്കാന്‍ അനുമതി നല്‍കി. അടിയന്തര സാഹചര്യത്തില്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് മരുന്ന് നല്‍കാന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) യാണ് അനുവാദം നല്‍കിയത്.
കോവിഡ് ചികിത്സയ്ക്ക് മരുന്ന് ഫലപ്രദമാണെന്ന് അവകാശപ്പെട്ട് കമ്പനി കേന്ദ്രത്തിനോട് ഏപ്രില്‍ ആദ്യം അനുമതി തേടിയിരുന്നു. 91.5 ശതമാനമാണ് കോവിഡില്‍ നിന്ന് മുക്തമാകാനുള്ള സാധ്യത. ചികിത്സ രോഗികളില്‍ ഓക്സിജന്റെ അളവ് ഗണ്യമായി കുറയ്ക്കുന്നുവെന്നും ഏഴ് ദിവസം കൊണ്ട് രോഗം പൂര്‍ണമായും മാറുമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
മറ്റു സങ്കീര്‍ണതകളില്ലാതെ തന്നെ രോഗത്തില്‍ നിന്ന് മുക്തി നേടാമെന്നും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് സാധ്യത കുറവാണെന്നും കമ്പനി അവകാശപ്പെടുന്നു.
അതേസമയം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ദിനംപ്രതി ഉണ്ടാവുന്നത്. ദല്‍ഹി അടക്കമുള്ള പല സംസ്ഥാനങ്ങളിലും ഓക്സിജന്‍ ക്ഷാമവും നേരിടുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,46,786 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് രാജ്യത്തെ കോവിഡ് കേസുകള്‍ മൂന്ന് ലക്ഷം പിന്നിടുന്നത്. കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം 2,624 പേര്‍ മരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.