കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ബെംഗളൂരുവില്‍ വാര്‍ഡ് തല സമിതികള്‍
ബെംഗളൂരു: നഗരത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി വാര്‍ഡ് തല സമിതികള്‍ രൂപീകരിക്കാന്‍ ബിബിഎംപി തീരുമാനിച്ചു. കോര്‍പ്പറേഷന് കീഴിലുള്ള 198 വാര്‍ഡുകളിലും കമ്മിറ്റി നിലവില്‍ വരും. ബിബിഎംപി ഉദ്യോഗസ്ഥന്‍മാര്‍, വാര്‍ഡ് കമ്മിറ്റി അംഗങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ കമ്മിറ്റിയില്‍ ഉണ്ടാവും.
നിലവില്‍ ബിബിഎംപിയുടെ എട്ട് സോണുകളിലേയും ഹെല്‍പ്പ് ലൈനുകള്‍ വഴിയും ബിബിഎംപി യുടെ പ്രധാന ഹെല്‍പ്പ് ലൈന്‍ വഴിയുമായിരുന്നു കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. വാര്‍ഡുതല കമ്മിറ്റികളുടെ പ്രധാന ചുമതലകളില്‍ ഒന്ന് കോവിഡുമായി ബന്ധപ്പെട്ട ജനങ്ങളുടെ പ്രയാസങ്ങള്‍ പരിഹരിക്കുകയെന്നതാണ്. ഓരോ വാര്‍ഡുകളിലും മാസ്‌ക്, പള്‍സ് ഓക്‌സിമീറ്റര്‍, അവശ്യമരുന്നുകള്‍, ഓക്‌സിജന്‍ എന്നിവ രോഗികള്‍ക്ക് ലഭ്യമാക്കുക, രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി പരിശോധന നടത്തുക, ആശുപത്രികളിലെ തിരക്കുകള്‍ ഒഴിവാക്കി പരമാവധി ഹോം ഐസൊലേഷനിലേക്ക് കൊണ്ടുവരിക, ആംബുലന്‍സ്, ശ്മശാനം എന്നിവ ലഭ്യമാക്കാന്‍ സഹായിക്കുക എന്നിവയാണ് വാര്‍ഡ് തല കമ്മിറ്റികളുടെ രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.