കോവിഡ് വാക്‌സിന്‍ കരിഞ്ചന്തയില്‍ വിറ്റ ഡോക്ടറും സഹായിയും പിടിയിലായി
ബെംഗളൂരു: സൗജന്യമായി കുത്തിവെക്കാനായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച കോവിഡ് വാക്‌സിന്‍ കരിഞ്ചന്തയില്‍ വിറ്റ ഡോക്ടറും സഹായിയും അറസ്റ്റിലായി. ബെംഗളൂരു മഞ്ജുനാഥ നഗര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറായ ഡോ. പുഷ്പിത, ഐടിഐ ലേ ഔട്ടില്‍ താമസിക്കുന്ന ഇവരുടെ സഹായി പ്രേമ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും വാക്‌സിനുകള്‍ പ്രേമയുടെ വീട്ടിലേക്ക് മാറ്റിയാണ് ഇരുവരും വില്‍പ്പന നടത്തിയത്. കുത്തിവെപ്പിന് 500 രൂപ വീതമാണ് ഈടാക്കിയിരുന്നത്.
ഏപ്രില്‍ 23 മുതല്‍ ഇരുവരും കരിഞ്ചന്തയില്‍ വില്‍പ്പന നടത്താനാരംഭിച്ചതായി ബെംഗളൂരു വെസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ സന്ദീപ് പാട്ടില്‍ പറഞ്ഞു. ആറ് മാസം മുമ്പാണ് ഡോ. പുഷ്പിത ഇവിടെ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റത്. അനധികൃത വാക്‌സിനേഷന് ആളെ കണ്ടെത്തി അപ്പോയിന്റ്‌മെന്റ് നല്‍കുന്നത് പ്രേമയാണ്. വാക്‌സിനേഷനായി സൂക്ഷിച്ചിരുന്ന മരുന്നും ഉപയോഗിച്ച മരുന്നുകളുടെ ഒഴിഞ്ഞ കുപ്പികളും സിറിഞ്ചുകളും മരുന്നുകള്‍ സൂക്ഷിച്ചു വെക്കുന്ന ഫ്രോസന്‍ കാരിയറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അന്നപൂര്‍ണേശ്വരി നഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.