കോവിഡ് രോഗിയുടെ മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍
ബെംഗളൂരു: ആവശ്യപ്പെട്ട പണം നല്‍കിയില്ലെന്നാരോപിച്ച് കോവിഡ് രോഗം ബാധിച്ച് മരിച്ച ആളുടെ മൃതദേഹം ശ്മശാനത്തിന് പുറത്ത് ഉപേക്ഷിച്ച ആംബുലന്‍സ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. ആംബുലസ് ഡ്രൈവറായ ശരത് ഗൗഡയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളു രണ്ട് ആംബുലന്‍സുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇക്കഴിഞ്ഞ മെയ് 24 ന് രാത്രിയാണ് സംഭവം നടന്നത്. ജയദേവ ആശുപത്രിയില്‍ കോവിഡ് ബാധിച്ച് മരിച്ച അനുജ് സിങ്ങ് എന്ന ആളുടെ മൃതദേഹം ശ്മശാനത്തിലേക്ക് എത്തിക്കാനായിട്ടാണ് ആംബുലന്‍സ് വിളിച്ചത്. മൃതദേഹം എത്തിക്കാനായി 18000 രൂപയാണ് ഇയാള്‍ അനുജിന്റെ ഭാര്യയോട് ആവശ്യപ്പെട്ടത്. കൈയിലുണ്ടായിരുന്ന 3000 രൂപ അവര്‍ നല്‍കിയെങ്കിലും മുഴുവന്‍ തുക നല്‍കാന്‍ ഇയാള്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നു. തുക നല്‍കാന്‍ ഭാര്യക്ക് കഴിയാതെ പോയതോടെ ശരത്തും സഹായി നാഗേഷും ചേര്‍ന്ന് മൃതദേഹം റോഡരികില്‍ ഇറക്കി പോവുകയായിരുന്നു.
കോവിഡ് മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ കൊണ്ടു പോകുമ്പോള്‍ ആദ്യ പത്ത് കിലോമീറ്ററിന് 1500 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിന് 120 രൂപയുമാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. നിശ്ചയിച്ച നിരക്കിനെക്കാളും കൂടിയ നിരക്കാണ് ഡ്രൈവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൊള്ള നിരക്ക് ആവശ്യപ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത്തരം സംഭവങ്ങളുണ്ടായാല്‍ പോലീസിനെ വിവരമറിയിക്കണമെന്ന് നോര്‍ത്ത് ഡിവിഷന്‍ ഡെപ്യൂട്ടി കമീഷണര്‍ ഓഫ് പോലീസ് സി.കെ ബാബ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.