കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മോഷണം നടത്തിയ പ്രതി കര്‍ണാടകയില്‍ അറസ്റ്റിലായി
ബെംഗളൂരു: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഫ്രീഡം ഫുഡ് ഫാക്‌റിയില്‍ മോഷണം നടത്തി രക്ഷപ്പെട്ട ആള്‍ മംഗളൂരു പോലീസിന്റെ പിടിയിലായി. കണ്ണൂര്‍ ആലക്കോട് സ്വദേശി തങ്കച്ചനാണ് മംഗളൂരുവില്‍ പിടിയിലായത്. ഏപ്രില്‍ 21ന് രാത്രിയാണ് ഇയാള്‍ മോഷണം നടത്തിയത്. ജയിലിലെ പ്രധാന കവാടത്തിനടുത്തുള്ള ഓഫീസിന്റെ പുട്ട് തകര്‍ത്താണ് ഇയാള്‍ പണം കവര്‍ന്നത്. 1,94,000 രൂപയാണ് ഓഫീസില്‍ നിന്നും കാണാതായത്.
മോഷണ കുറ്റത്തിന് ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ വ്യക്തിയാണ് പിടിയിലായ തങ്കച്ചന്‍. ജയില്‍ പരിസരത്തെ കുറിച്ച് നല്ല ധാരണയുള്ള ആളാണ് മോഷണം നടത്തിയത് എന്ന നിഗമനത്തിലായിരുന്നു പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി പരിസരത്തെ സിസിടിവി ദൃശ്യങ്ങളെല്ലാം പോലീസ് പരിശോധിച്ചിരുന്നു. ഇതിനിടയില്‍ കണ്ണൂര്‍ മാര്‍ക്കറ്റിലെ ഒരു കടയില്‍ നടന്ന മോഷണ കേസ് അന്വേഷണമാണ് വഴിത്തിരിവായത്. ഇത് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച മൊബൈല്‍ ഫോണ്‍ നിര്‍ണായക തെളിവായി. ജയിലിലെ സിസിടിവി ദൃശ്യവും, കണ്ണൂർ മാർക്കറ്റിൽ നിന്ന് കിട്ടിയ ദൃശ്യയും പരിശോധിച്ചതിൽ നിന്ന് പ്രതി ഒരേ ആളാണെന്ന് മനസ്സിലായി. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി മംഗളൂരുവില്‍ ഉണ്ടെന്ന സൂചന ലഭിച്ചത്. തുടര്‍ന്ന് മംഗളൂരു പോലീസിന് വിവരം കൈമാറുകയായിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി പ്രത്യേക പോലീസ് സംഘം മംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.