ദളിത് യുവാവിനെ മൂത്രം കുടിപ്പിച്ച സംഭവം; എസ്.ഐക്ക് കോടതി ജാമ്യം നിഷേധിച്ചു
ബെംഗളൂരു: ചിക്കമഗളൂരുവിലെ മുഡിഗെരക്കടുത്തുള്ള ഗോണീബീഡു പോലീസ് സ്റ്റേഷനില്‍ വെച്ച് ദളിത് യുവാവിനെ മൂത്രം കുടിപ്പിച്ചു എന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ സബ് ഇന്‍സ്‌പെക്ടറുടെ മുന്‍കൂര്‍ ജാമ്യം കോടതി നിഷേധിച്ചു. ചിക്കമഗളൂരുവിലെ ജില്ലാ കോടതിയാണ് ജാമ്യം നിഷേധിച്ചത്. അത്യന്തം ഹീനമായ നടപടിയെന്നാണ് ദളിത് യുവാവിനെതിരെ നടന്ന അതിക്രമത്തെ കോടതി പരാമര്‍ശിച്ചത്. സബ് ഇന്‍സ്‌പെക്ടറായ അര്‍ജുന്‍ ഗൗഡക്കാണ് കോടതി ജാമ്യം നിഷേധിച്ചത്.
സംഭവം വിവാദമായതിനെ തുടര്‍ന്ന് എസ്ഐ അര്‍ജുന്‍ ഗൗഡയെ ഉഡുപ്പിയിലേക്ക് സ്ഥലം മാറ്റുകയു പിന്നീട് പ്രാഥമിക അന്വേഷണത്തിന് ശേഷം ഇയാളെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡും ചെയ്തിരുന്നു.
ഗോണിബീഡു പൊലീസ് സ്റ്റേഷനില്‍ മെയ് 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദമ്പതികളെ ശല്യം ചെയ്‌തെന്നാരോപിച്ച് നാട്ടുകാരുടെ പരാതിയില്‍ കസ്റ്റഡിയിലെടുത്ത ഇരുപത്തിരണ്ടുകാരനായ പുന്‍രേത് എന്ന ദളിത് യുവാവാണ് എസ്ഐയുടെ ക്രൂരമായ മര്‍ദ്ദനത്തിനിരയായത്. വെള്ളം ചോദിച്ചപ്പോള്‍ സെല്ലിലുണ്ടായിരുന്ന മോഷണക്കേസ് പ്രതിയോട് ദേഹത്തേക്ക് മൂത്രമൊഴിക്കാന്‍ എസ്ഐ ആവശ്യപ്പെട്ടെന്നും, മൂത്രം കുടിപ്പിച്ചെന്നുമാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.