ബെംഗളൂരു-മൈസൂരു പത്ത് വരി പാത അടുത്ത ഫെബ്രുവരിയില്‍ തുറന്നേക്കും; പാത യാഥാർഥ്യമാകുന്നതോടെ ബെംഗളൂരു-മൈസൂരു യാത്രാസമയം രണ്ടര മണിക്കൂറില്‍ നിന്ന് ഒന്നര മണിക്കൂറായി ചുരുങ്ങും
ബെംഗളൂരു: കോവിഡ് മഹാമാരിയിലും തടസപ്പെടാതെ ബെംഗളൂരു – മൈസൂരു പത്ത് വരി പാതയുടെ നിര്‍മാണം പുരോഗമിക്കുന്നു. 117കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് 2022 ഫെബ്രുവരിയില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായുള്ള റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2019 മെയ്, ഡിസംബര്‍ മാസങ്ങളിലായാണ് തുടങ്ങിയത്. ബെംഗളൂരുവില്‍ നിന്ന് നിദാഗട്ടെ വരെയുള്ള 56 കിലോമീറ്റര്‍ ആണ് ആദ്യഘട്ടം. ആദ്യഘട്ടത്തിലെ 65 ശതമാനം ജോലികളും പൂര്‍ത്തിയായി. നിദാഘട്ടെയില്‍ നിന്ന് മൈസൂരു വരെയുള്ള 61 കിലോമീറ്ററിന്റെ 50.5 ശതമാനം ജോലികളും ഏപ്രില്‍ അവസാനത്തോടെ പൂര്‍ത്തിയായി.
വാഹനങ്ങളുടെ ദീര്‍ഘസഞ്ചാരത്തിന് തടസ്സമില്ലാത്ത ആറ് വരി പാതയും ഇരുവശങ്ങളിലും രണ്ട് വരി വീതമുള്ള സര്‍വീസ് റോഡുകളുമാണ് പുതിയ പാതയില്‍ ഉള്ളത്. പാത കടന്നുപോകുന്ന അതാത് ഗ്രാമങ്ങളിലെ പ്രാദേശിക വാഹനഗതാഗതത്തിന് സര്‍വീസ് റോഡുകള്‍ ഏറെ ഉപകാരപ്പെടും. ബിഡദി, രാമനഗര , ചന്ന പട്ടണ, മദൂര്‍, മാണ്ഡ്യ, ശ്രീരംഗപട്ടണ തുടങ്ങിയയിടങ്ങളില്‍ ബൈപാസ് റോഡുകളും നിര്‍മിക്കുന്നുണ്ട്. റോഡ് പൂര്‍ത്തിയാകുന്നതോടെ ബെംഗളൂരു – മൈസൂര് യാത്രാസമയം രണ്ടര മണിക്കൂറില്‍ നിന്ന് ഒന്നര മണിക്കൂറായി ചുരുങ്ങും.
7400 കോടി രൂപയാണ് പാതയുടെ നിര്‍മാണ ചെലവ്. ഭോപ്പാല്‍ ആസ്ഥാനമായുള്ള ദീലീപ് ബില്‍ഡ് കോണ്‍ ലിമിറ്റഡിനാണ് എക്‌സ്പ്രസ് വേയുടെ നിര്‍മാണ കരാര്‍. 2022 ഫെബ്രുവരിയാണ് കരാര്‍ കാലാവധി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.