അൺലോക്ക് ഇളവുകള്‍ ലഭിച്ച ജില്ലകളില്‍ ഇന്നു മുതല്‍ ബസ് സര്‍വീസുകള്‍, ബെംഗളൂരുവില്‍ ബിഎംടിസിയും മെട്രോയും
ബെംഗളൂരു: ബെംഗളൂരു അര്‍ബന്‍ ജില്ലയടക്കം കോവിഡ് വ്യാപനം കുറഞ്ഞ ജില്ലകളില്‍ നിയന്ത്രണങ്ങളോടെ പൊതുഗതാഗതം അനുവദിച്ച പശ്ചാത്തലത്തില്‍ ബസ് സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കും. ബെംഗളൂരുവില്‍ ഇന്ന് ബിഎംടിസിയും മെട്രോയും സര്‍വീസ് തുടങ്ങും. തിങ്കളാഴ്ച മുതല്‍ 2000 ബിഎംടിസി ബസുകളാണ് നിരത്തിലിറങ്ങുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ ബസുകളില്‍ അണുനശീകരണം നടത്തി.
50 ശതമാനം യാത്രക്കാരുമായി സര്‍വീസ് നടത്താനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായാല്‍ കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കും. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ഏഴ് മണിവരെയാണ് സര്‍വീസ് നടത്തുന്നത്. വിമാനത്താവളത്തിലേക്ക് 117 ട്രിപ്പുകളിലായി 17 വായുവജ്ര ബസുകളും സര്‍വീസ് നടത്തും.
എല്ലാ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരും ബസ് സര്‍വീസ് നടത്തുന്നത്. യാത്രക്കാരെല്ലാം മുഖാവരണങ്ങള്‍ ധരിച്ചിരിക്കണം. 50 ശതമാനത്തില്‍ കൂടുതല്‍ യാത്രക്കാരെ ബസുകളില്‍ പ്രവേശിപ്പിക്കില്ല. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാനായി ബസ് ജീവനക്കാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്ത ജീവനക്കാരെയാണ് സര്‍വീസിന്റെ ആദ്യ ഘട്ടത്തില്‍ നിയോഗിച്ചിരിക്കുന്നത്.
കര്‍ണാടക ആര്‍ടിസിയും ഇന്ന് മുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നുണ്ട്. ലോക് ഡൗണ്‍ ഇളവുകള്‍ ലഭിച്ച ജില്ലകളിലായി 3000 ഓളം സര്‍വീസുകളാണ് ആദ്യ ഘട്ടത്തില്‍ കര്‍ണാടക ആര്‍ടിസി സര്‍വീസ് നടത്തുന്നത്. മൈസൂരുവിലും ദക്ഷിണ കന്നഡ ജില്ലയിലും സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. അതേ സമയം അന്തര്‍സംസ്ഥാന സര്‍വീസുകള്‍ മറ്റ് സംസ്ഥാനങ്ങളുടെ ലോക് ഡൗണ്‍ ഇളവുകള്‍ അനുസരിച്ചാണ് ആരംഭിക്കുക.
മെട്രോ റെയില്‍ കോര്‍പ്പറേഷനും സര്‍വീസ് നടത്താന്‍ സജ്ജമായിട്ടുണ്ട്. യാത്രക്കാര്‍ കൂടുതലുള്ള സമയങ്ങളിലായിരിക്കും മെട്രൊ സര്‍വീസ് നടത്തുന്നത്. രാവിലെ ഏഴു മണി മുതല്‍ 11 മണിവരെയും ഉച്ചക്ക് മൂന്ന് മണി മുതല്‍ ആറ് മണിവരെയുമാണ് സര്‍വീസ് നടത്തുന്നത്. കര്‍ശന കോവിഡ് മാനനദണ്ഡങ്ങള്‍ പാലിച്ചാണ് മെട്രോ സര്‍വീസ് നടത്തുന്നത്. കൗണ്ടര്‍ വഴിയുള്ള ടിക്കറ്റ് വില്‍പ്പന ഉണ്ടായിരിക്കില്ല. പകരം സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ചാണ് യാത്ര ചെയ്യേണ്ടത്. യാത്രക്കാരെ സ്റ്റേഷനുകളില്‍ തെര്‍മല്‍ പരിശോധനക്ക് വിധേയമാക്കും. സാമൂഹിക അകലം പാലിച്ചായിരിക്കും യാത്രക്കാരെ പ്രവേശിപ്പിക്കുക. ട്രെയിനുകളില്‍ ഒന്നിടവിട്ട സീറ്റുകളിലാണ് യാത്രക്കാര്‍ക്ക് ഇരിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. നിശ്ചിത ഇടവേളകളില്‍ ട്രെയിനുകള്‍ അണു നശീകരണം നടത്തും. യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായാല്‍ കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തും. വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയ ദിവസങ്ങളിൽ സർവീസ് ഉണ്ടായിരിക്കില്ല.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.