യുവതിയെ വീട്ടിനകത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ബെംഗളൂരു: 26 കാരിയായ യുവതിയെ വീട്ടില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബെംഗളൂരു ജ്ഞാന ജ്യോതി നഗറിലാണ് സംഭവം. ബീദർ സ്വദേശിനി രഞ്ജിത (26) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് 5.30 ഓടെ യുവതിയുടെ ഭര്‍ത്താവിന്റെ സഹോദരന്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. എട്ട് വർഷം മുമ്പ് വിവാഹിതയായ രഞ്ജിത ഭര്‍ത്താവ് ഓംകാറിനൊപ്പം ബെംഗളൂരുവിലായിരുന്നു താമസം. നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഓംകാര്‍.
കത്തികൊണ്ട് കഴുത്തുമുറിച്ച നിലയിലായിരുന്നു മൃതദേഹം. യുവതിയുടെ വലത്തേ കയ്യില്‍ കത്തിയുണ്ടായിരുന്നു. പോലീസ് സംഭവസ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാന്‍ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി യുവതിയുടെ കൈയില്‍ പിടിപ്പിക്കുകയായിരുന്നു എന്ന് സംശയിക്കുന്നതായി വെസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി കമീഷണര്‍ സഞ്ജീവ് പാട്ടില്‍ പറഞ്ഞു. വീട്ടിനകത്ത് മോഷണം നടന്നതായതിന്റെ സൂചനകളൊന്നും ഇല്ലെന്നും വ്യക്തിപരമായ കാരണങ്ങളായിരിക്കം കൊലപാതകത്തിന് പിന്നിലെന്നും പോലീസ് പറഞ്ഞു. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഒരാളെ ചോദ്യം ചെയ്തു വരികയാണെന്നും പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും സഞ്ജീവ് പാട്ടീല്‍ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.