കോപ്പ അമേരിക്ക; അര്‍ജന്റീനയുടെ വിജയാഘോഷം ഇങ്ങ് ഗാന്ധിനഗറിലും
ബെംഗളൂരു: ബ്രസീലിനെ തകര്‍ത്ത് അര്‍ജന്റീന കപ്പ് നേടിയതിലുള്ള ആഹ്ലാദം ബെംഗളൂരുവിലെ ഗാന്ധിനഗറിലും. സന്തോഷ സൂചകമായി ഗാന്ധിനഗറിലെ വിവിധ കടക്കാരും ജീവനക്കാരും അര്‍ജന്റീനയുടെ പതാകയുടെ രൂപത്തിലുള്ള കേക്ക് മുറിച്ച് വിജയം ആഘോഷിച്ചു.
15 കിലോ വരുന്ന കേക്കാണ് അര്‍ജന്റീന ഫാന്‍സ് ഗാന്ധിനഗര്‍ പ്രസിഡന്റ് മുബഷിര്‍ സെക്രട്ടറി റനീഷ് എന്നിവര്‍ ചേര്‍ന്ന് മുറിച്ച് പരിസര വാസികള്‍ക്ക് നല്‍കിയത്. ഗാന്ധിനഗറിലെ മറ്റു കച്ചവടക്കാരായ കരീം, ഹാരിസ്, ഹാഷിം ജാഫര്‍, സുനീഷ്, ഇസാഖ് ,ബാബു, സുബൈര്‍ എന്നിവര്‍ ആഘോഷത്തിന് നേതൃത്വം നല്‍കി.
‘ഒരു ഇന്റര്‍നാഷനല്‍ കപ്പ് ഇല്ലാത്തതിന്റെ പേരില്‍ ഇത്രയും പഴി കേള്‍ക്കേണ്ടി വന്ന മറ്റൊരു താരം ലോകത്തിലുണ്ടാവില്ല. മെസ്സി അത്തരത്തിലൊരു പ്ലേയറാണ്. അത് കൊണ്ട് തന്നെ ഏറ്റവും ആഹ്ലാദം തോന്നുന്ന നിമിഷമാണ് ഇന്നത്തേത്’ സെക്രട്ടറി റനീസ് വി.കെ പറഞ്ഞു.
ആഹ്ലാദത്തിനൊപ്പം അഭിമാനവും നല്‍കുന്ന ദിനമാണ് അര്‍ജന്റീന കോപ്പ അമേരിക്ക കപ്പ് നേടിയ ഈ ദിവസമെന്ന് ഫാന്‍സ് പ്രസിഡന്റ് മുബഷിര്‍ പറഞ്ഞു. എങ്കിലും കോവിഡ് കാലത്ത് ആഹ്ലാദം പരിധി വിടാനാവില്ലെന്നും അത് കൊണ്ട് കേക്ക് മുറിയില്‍ സന്തോഷം ഒതുക്കി നിര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.