കിറ്റക്‌സിനെ കര്‍ണാടകയിലേക്ക് ക്ഷണിച്ച് രാജീവ് ചന്ദ്രശേഖര്‍
ബെംഗളൂരു: കിറ്റക്‌സ് കമ്പനിയെ കര്‍ണാടകത്തിലേക്ക് ക്ഷണിച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. കര്‍ണാടകയില്‍ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ കിറ്റക്‌സ് എം.ഡി സാബു എം ജേക്കബുമായി സംസാരിച്ചിട്ടുണ്ടെന്നും സാബുവിനെ കര്‍ണാടകയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ ട്വീറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന് കര്‍ണാടകയില്‍ നിക്ഷേപം നടത്താന്‍ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കേരളം നിക്ഷേപ സൗഹൃദമല്ലെന്നും കേരളത്തിലെ നിക്ഷേപ പദ്ധതികളില്‍ നിന്നും പിന്‍മാറുന്നുവെന്നും തെലങ്കാനയിലേക്ക് കിറ്റക്‌സ് ഗ്രൂപ്പ് നിക്ഷേപം മാറ്റാന്‍ തീരുമാനിച്ചുവെന്നുമുള്ള സാബു എം ജേക്കബിന്റെ പ്രസ്താവനയെ തുടര്‍ന്നാണ് കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ സഹമന്ത്രിയായ രാജീവ് ചന്ദ്രശേഖര്‍ സാബുവിനെ കര്‍ണാടകയിലേക്ക് സ്വാഗതം ചെയ്തത്.
Spoke to Mr Sabu Jacob of Kitex and offered him all support for his industry that provides employment to thousands of Malayalees in Kerala.
Have also offered opportunity of investments in Karnataka with full support of CM @BSYBJP @narendramodi @AmitShah @JPNadda @blsanthosh
— Rajeev Chandrasekhar 🇮🇳 (@rajeev_mp) July 10, 2021
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.