ഹാവന്‍ ലേഖിനി പുരസ്‌കാരം രമാ പ്രസന്ന പിഷാരടിക്ക്
ബെംഗളൂരു: എഴുത്തുകാരി രമാ പ്രസന്ന പിഷാരടിയുടെ ‘ശരത്ക്കാലം’ എന്ന കവിതാ സമാഹാരത്തിന് ലോകസാഹിത്യ സംഘടനയായ ഹാവൻ ഇന്റർനാഷണലിന്റെ മലയാളവിഭാഗമായ ഹാവൻ മലയാളത്തിന്റെ പ്രഥമ “ഹാവൻ ലേഖനി പുരസ്‌ക്കാരം പുരസ്‌കാരം ലഭിച്ചു. ബെംഗളൂരുവിലെ പ്രമുഖ എഴുത്തുകാരില്‍ ഒരാളായ രമാ പ്രസന്ന എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിനിയാണ്. 30 കവിതകളുടെ സമാഹാരമാണ് ശരത്കാലം. ഭാഷയിലും കാവ്യഭാവത്തിലും ശരത്കാലം മികവ് പുലര്‍ത്തിയതായി വിധികര്‍ത്താക്കള്‍ പറഞ്ഞു.
നക്ഷത്രങ്ങളുടെ കവിത, സൂര്യകാന്തം, അര്‍ദ്ധനാരീശ്വരം, കൈതൊട്ടുണര്‍ത്തിടാം, കുചേലഹൃദയം, എന്നിവയാണ് മറ്റ് കൃതികള്‍. ബി.സി.കെ യുടെ യുവകലാശ്രേഷ്ഠ, കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ കര്‍ണാടക മലയാളീസ് കവിതാ പുരസ്‌ക്കാരം, ഫാഗ്മാ പോയിട്രി പ്രൈസ്, സര്‍ഗ്ഗഭൂമി ബുക്‌സ് പുരസ്‌കാരം, കവി അയ്യപ്പന്‍ കവിതാ പുരസ്‌കാരം,പരസ്പരം എം കെ കുമാരന്‍ പ്രൈസ്, ചെന്നൈ കവിസംഗമം പുരസ്‌കാരം, കേരളസമാജം ദൂരവാണിനഗര്‍ കവിതാപുരസ്‌ക്കാരം, വാഗ്വേദേവത കവിതാ പുരസ്‌ക്കാരം, ശാസ്ത്ര സാഹിത്യവേദി കവിതാ പുരസ്‌കാരം, പി പി നാരായണന്‍ കഥാ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കാക്കനാടന്‍ കഥോത്സവ സമാഹാരത്തിലും, റെഡ് ചെറിയുടെ 24 പെണ്‍കഥകളിലും കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവാസി വനിതകളുടെ കഥകള്‍ സമാഹരിച്ച് വെയില്‍മഴകഥകള്‍ എന്ന ആന്തോളജിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും ഗ്ലോബല്‍ മീഡിയയിലും കവിതയും കഥയും പ്രസിദ്ധീകൃതമായിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.