മുഖ്യമന്ത്രിയെ മാറ്റുന്നതുമായി ബന്ധപ്പെട്ട സംഭാഷണം പുറത്ത്; വ്യാജമെന്ന് ബി.ജെ.പി
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയെ മാറ്റുന്നത് സംബന്ധിച്ചുള്ള ഫോണ്‍ സംഭാഷണം പുറത്ത്. യെദിയൂരപ്പയെ തല്‍സ്ഥാനത്തു നിന്നും മാറ്റാന്‍ ദേശീയ നേതൃത്വം തീരുമാനമെടുത്തെന്ന് വ്യക്തമാക്കുന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലിന്റേതെന്ന് സംശയിക്കുന്ന ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്. തുളുവിലാണ് സംഭാഷണം. മുഖ്യമന്ത്രിയുടെ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനായി മൂന്ന് പേരുടെ പട്ടിക ദേശീയ നേതൃത്വം തയ്യാറാക്കിയിട്ടുണ്ടെന്നും ഇതില്‍ ആരു വേണമെങ്കിലും മുഖ്യമന്ത്രിയാകാമെന്നും ഫോണ്‍ സംഭാഷണത്തിലുണ്ട്. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രി സ്ഥാനത്തു നിന്നും ജഗദീഷ് ഷെട്ടാറിനേയും കെ.എസ്. ഈശ്വരപ്പയേയും നീക്കുമെന്നും ശബ്ദ സന്ദേശത്തിലുണ്ട്.
അതേ സമയം ഫോണ്‍ സംഭാഷണം വ്യാജമെന്ന് ബി.ജെ.പി പറഞ്ഞു. തന്‍റെ പേരില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശം വ്യാജമെന്നും ഇന്തിനെതിരെ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു. ഇത് പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമമാണെന്നും വ്യാജ ശബ്ദ സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ രവികുമാര്‍ വ്യക്തമാക്കി.
യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റുന്നതിനായി സംസ്ഥാന ബി.ജെ.പിയിലെ ഒരു വിഭാഗം പരസ്യമായി തന്നെ നീക്കങ്ങള്‍ നടത്തിയിരുന്നു. യെദിയൂരപ്പ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികമായ ജൂലൈ 26 ന് ശേഷം സംസ്ഥാനത്ത് നേതൃമാറ്റമുണ്ടാകുമെന്നാണ് ഇപ്പോഴുള്ള അഭ്യൂഹങ്ങള്‍.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.