ജയില്‍ ചാടിയ കൊലക്കേസ് പ്രതി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍
ബെംഗളുരു: ജയില്‍ ചാടിപ്പോയ കൊലക്കേസ് പ്രതിയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഹുബ്ബള്ളി സബ് ജെയിലില്‍ വിചാരണ തടവുകാരനായ ആനന്ദ് നഗര്‍ സ്വദേശി വിജയാനന്ദ് നരെഗലിനെ (28) ആണ് ഹുബ്ബള്ളിയില്‍ നിന്നും 30 കിലോമീറ്ററോളം ദൂരത്തുള്ള അണ്ണിഗേരിയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതക കേസില്‍ വിചാരണ തടവുകാരനായ വിജയാനന്ദ് കഴിഞ്ഞ ഞായറാഴ്ച ജയില്‍ പരിസരം വൃത്തിയാക്കുന്നതിനിടെയാണ് പുറത്ത് ചാടിയത് . ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. അതേ സമയം വിജയനന്ദയുടെ മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിച്ചു.
വൃത്തിയാക്കുന്നതിനിടെ ജയിലിന്റെ പ്രവേശന കവാടത്തിനടുത്ത് മാലിന്യം നിക്ഷേപിക്കാനെത്തിയ ഇയാള്‍ വാര്‍ഡര്‍മാരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് ഇയാളെ കണ്ടെത്താനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. ബുധനാഴ്ച രാവിലെയാണ് റെയില്‍വേ ട്രാക്കില്‍ നിന്ന് മൃതദേഹം പോലീസ് കണ്ടെടുത്തത്.
2014-ല്‍ മോഷണത്തിനിടെ രണ്ട് ആട്ടിടയന്‍മാരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായിരുന്നു. ഈയിടെയാണ് കൊലപാത കേസ് കോടതിയില്‍ തെളിഞ്ഞ്. ഇതിനിടെ ഇയാളുടെ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തിരുന്നു. ഇതിലുള്ള മനോവിഷമം മൂലം ആത്മഹത്യ ചെയ്തതാവാമെന്നാണ് പോലീസ് പറയുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.