തനിക്ക് അനുവദിച്ച കാബിനറ്റ് സൗകര്യങ്ങള്‍ പിന്‍വലിക്കണം; കര്‍ണാടക മുഖ്യമന്ത്രിക്ക് യെദിയൂരപ്പയുടെ കത്ത്
ബെംഗളൂരു: കർണാടക സർക്കാർ തനിക്ക് അനുവദിച്ച കാബിനറ്റ് റാങ്ക് സൗകര്യങ്ങൾ പിൻവലിക്കണമെന്ന് മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ആവശ്യപ്പെട്ടു. കാബിനറ്റ് റാങ്ക് മന്ത്രിമാർക്ക് ലഭിക്കുന്ന അതേ സൗകര്യങ്ങൾ യെദിയൂരപ്പക്കും ലഭ്യമാക്കുമെന്ന് വ്യക്തമാക്കി പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റീഫോംസ്( (ഡി.പി.എ.ആർ) കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഇത് നിരസിച്ചാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് യെദിയൂരപ്പ കത്തെഴുതിയത്.
കാബിനറ്റ് പദവിക്ക് ലഭിക്കുന്ന ശമ്പളം, സർക്കാർ വാഹനം, ഔദ്യോഗിക താമസം തുടങ്ങിയവ ലഭ്യമാക്കുമെന്ന ഉത്തരവ് പിൻവലിക്കണമെന്നും മുൻ മുഖ്യമന്ത്രിക്ക് ലഭിക്കുന്ന സൗകര്യങ്ങൾ മാത്രം നൽകിയാൽ മതിയെന്നുമാണ് യെദിയൂരപ്പ കത്തിലൂടെ ആവശ്യപ്പെട്ടത്.
സംസ്ഥാന ഭരണത്തിൽ രണ്ടുവർഷം പൂർത്തിയാക്കുന്ന ജൂലൈ 26നാണ് കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് യെദിയൂരപ്പ രാജിവെച്ചത്.തുടര്‍ന്ന്, ജൂലൈ 28ന് യെദിയൂരപ്പയുടെ വിശ്വസ്തൻ ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി ചുമതലയേറ്റു. നിലവിൽ എം.എല്‍.എ പദവി മാത്രമാണ് യെദിയൂരപ്പ വഹിക്കുന്നത്.
നേരത്തെ കോൺഗ്രസ്-ജെ.ഡി.എസ്.സഖ്യസർക്കാരിന്റെ കാലത്ത് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കാബിനറ്റ് പദവി അനുവദിച്ചിരുന്നു. സർക്കാരിന്റെ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനമാണ് അന്ന് അദ്ദേഹത്തിന് നൽകിയത്. എന്നാൽ പ്രത്യേക സ്ഥാനമൊന്നുമില്ലാതെയാണ് യെദ്യൂരപ്പയ്ക്ക് ബസവരാജ് ബൊമ്മെ സർക്കാർ കാബിനറ്റ് റാങ്ക് സൗകര്യങ്ങൾ അനുവദിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.