അതിര്‍ത്തിയിലെ പരിശോധനകള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശം
ബെംഗളൂരു: അതിര്‍ത്തിയിലെ പരിശോധനകള്‍ കര്‍ശനമാക്കാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. കോവിഡ് സ്ഥിരീകരിക്കപ്പെടുന്ന രോഗികളുടെ എണ്ണം കൂടി വരുന്ന അതിര്‍ത്തി ജില്ലകളില്‍ മുഖ്യമന്ത്രി നടത്തിയ സന്ദര്‍ശനത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശം നല്കിയത്. തിങ്കളാഴ്ച്ച ഉച്ചയോടെ മൈസൂരുവിലെത്തിയ മുഖ്യമന്ത്രി ജില്ലയിലെ കോവിഡ് സാഹചര്യങ്ങള്‍ ഉദ്യോഗസ്ഥരുമായി വിലയിരുത്തി. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന മറ്റു ജില്ലകളിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തി.
കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും വരുന്നവരില്‍ കൂടി സംസ്ഥാനത്ത് രോഗ പകര്‍ച്ച ഉണ്ടാവാതിരിക്കാനുള്ള നടപടികളാണ് കര്‍ണാടക സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി എട്ട് അതിര്‍ത്തി ജില്ലകളില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്രയുമായി അതിര്‍ത്തി പങ്കിടുന്ന ബെളഗാവി, ബീദര്‍, വിജയപുര, കലബുര്‍ഗി, കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ കന്നഡ, കുടക്, ചാമരാജനഗര്‍, മൈസൂരു എന്നി ജില്ലകളിലാണ് നിലവിൽ വാരാന്ത്യകര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ കുടകില്‍ രാത്രി കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ച കുടകിലെ മാക്കൂട്ടം അതിര്‍ത്തിയില്‍ തിങ്കളാഴ്ച രൂക്ഷമായ ഗതാഗതകുരുക്കാണ് ഉണ്ടായത്. വാരാന്ത്യ ലോക് ഡൗണ്‍ അവസാനിക്കുന്ന
തിങ്കളാഴ്ച പുലര്‍ച്ചെ കര്‍ണാടകയിലേക്ക് പോകാനായി എത്തിയ വാഹനങ്ങളുടെ നിര മൂന്ന് കിലോമീറ്ററോളം നീണ്ടിരുന്നു. പത്ത് മണിക്കൂറോളം സമയമാണ് യാത്രക്കാരും ചരക്കുവാഹനങ്ങളും അതിര്‍ത്തിയില്‍ കുടുങ്ങിയത്. 72 മണിക്കൂറില്‍ കവിയാത്ത ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തിയവര്‍ പോലും മണിക്കൂറുകളോളം അതിര്‍ത്തിയില്‍ കാത്ത് നില്‍ക്കേണ്ടിവന്നു. മറ്റു അതിർത്തി ചെക്ക് പോസ്റ്റുകളിലും പരിശോധനകൾ കർശനമായി തുടരുകയാണ്. ഞായര്‍ ശനി ഒഴികേയുള്ള ദിവസങ്ങളില്‍ മാത്രമാണ് ആര്‍ടി. പിസിആര്‍ സര്‍ട്ടിഫിക്കറ്റുള്ളവരെ അതിര്‍ത്തി ജില്ലകളിലേക്ക് കടത്തിവിടുന്നത്.
സംസ്ഥാനത്ത് തിങ്കളാഴ്ച 1186 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിര്‍ത്തി ജില്ലകളില്‍ ദക്ഷിണ കന്നഡ ജില്ലയിലാണ് ഇന്നലെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് – 273. ബെംഗളൂരു കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ചികിത്സയിലുള്ളതും ദക്ഷിണ കന്നഡ ജില്ലയിലാണ്. കുടകില്‍ 83 പേര്‍ക്കാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 762 പേരാണ് കുടകില്‍ ചികിത്സയിലുളളത്. മൈസൂരുവില്‍ 82 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1318.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.