സിനിമ ചിത്രീകരണത്തിനിടെ ഫൈറ്റ് മാസ്റ്റർ മരണപ്പെട്ടു
ബെംഗളൂരു: സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ ഫൈറ്റ് മാസ്റ്റര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ബിഡദിക്കടുത്തുള്ള ജോഗേനഹള്ളിയില്‍ നടക്കുന്ന കന്നഡ സിനിമയുടെ ചിത്രീകരണത്തിനിടെ ഫൈറ്റ് മാസ്റ്ററായ തമിഴ്‌നാട് സ്വദേശി വിവേക് (35) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്കാണ് അപകടമുണ്ടായത്.
ജോഗേനഹള്ളിയില്‍ നടക്കുകയായിരുന്ന ലവ് യു രച്ചു എന്ന കന്നഡ ചിത്രത്തിലെ സംഘട്ടന രംഗംങ്ങള്‍ ചിത്രീകരിക്കവെയാണ് അപകടമുണ്ടായത്. 11 കെവി ലൈനിന് സമീപത്തായി ക്രൈനില്‍ നില്‍ക്കുമ്പോള്‍ അപ്രതീക്ഷിതമായി വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. സംഘട്ടന രംഗം ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്ന മെറ്റല്‍ കയര്‍ അബദ്ധത്തില്‍ ഹൈടെന്‍ഷന്‍ വൈദ്യുത കമ്പിയില്‍ സ്പര്‍ശിച്ചതോടെയാണ് വൈദ്യുതാഘാതമേറ്റത്. ആഘാതത്തെ തുടര്‍ന്ന് നിലത്തേക്ക് തെറിച്ചുവീണ വിവേകിനെ ഉടന്‍ തന്നെ ബെംഗളുരു രാജരാജേശ്വരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
സിനിമാ സംഘത്തിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സിനിമയുടെ സംവിധായകന്‍ ശങ്കര്‍, സംഘട്ടന സംവിധായകന്‍ വിനോദ്, നിര്‍മാതാവ് ദേശ്പാണ്ഡെ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.