ബെംഗളൂരുവിൽ നിക്ഷേപ തട്ടിപ്പില്‍ കുടുങ്ങി നിരവധി പേര്‍; നഷ്ടപ്പെട്ടത് ലക്ഷങ്ങൾ
ബെംഗളൂരു: നിക്ഷേപ തട്ടിപ്പില്‍ കുടുങ്ങി നിരവധി പേര്‍. ബെംഗളൂരുവിലെ അഞ്ചോളം പേര്‍ക്കാണ് നിക്ഷേപ തട്ടിപ്പില്‍ കുടുങ്ങി ലക്ഷങ്ങൾ നഷ്ടപ്പെട്ടത്. 3 ശതമാനം മുതല്‍ 8 ശതമാനം വരെ പലിശ നല്‍കാമെന്ന വഗ്ദാനത്തിലാണ് പലരും പണം നിക്ഷേപിച്ചത്.
ദൊഡനെഹുഡ്ഡിയിലെ അമിത് പ്രകാശ് തിരുപ്പതി (46) നോടാണ് രാകേഷ് എന്നയാൾ അയാളുടെ കമ്പനിയിലേക്ക് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടത്. 7 മുതല്‍ 8 ശതമാനം വരെ പലിശ നല്‍കാമെന്നും ഇയാള്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് അമിത് പ്രകാശ് തിരുപ്പതി 1 ലക്ഷം രൂപ ആദ്യം നിക്ഷേപിക്കുകയും പിന്നീട് 75ലക്ഷം രൂപയും നിക്ഷേപിച്ചു.
തുകയുടെ വിശദാംശങ്ങള്‍ പരിശോധിക്കാനായി മൊബൈല്‍ ആപ്ലിക്കേഷനും ഇദ്ദേഹം നല്‍കി. ജൂണ്‍ 4 ന് അമിത് പ്രകാശ് ഇത് പരിശോധിച്ചപ്പോള്‍ ബാലന്‍സ് പൂജ്യം എന്നാണ് കാണിച്ചത്. ഇതോടെ ഇയാള്‍ രാകേഷിനെ സമീപിച്ചു. അവരുടെ കമ്പനി നഷ്ടത്തിലായതിനാലാണ് ബാലന്‍സ് പൂജ്യം എന്ന് കാണിക്കുണതെന്ന് രാകേഷ് പറഞ്ഞു.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ സമാന അനുഭവം മറ്റു പലര്‍ക്കുമുണ്ടായതായി അറിഞ്ഞു. ജെ പി നഗറിലെ നന്ദകിഷോര്‍ ജോഷിക്ക് 35 ലക്ഷം രൂപയും ജെപി നഗറിലെ സന്ദീപ് സിങ്ങിന് 10.8ലക്ഷം രൂപയും രാജരാജേശ്വരി നഗറിലെ ശേഷ്പ്രസാദിന് 48 ലക്ഷം രൂപയും ജെ പിനഗറിലെ പവന്‍ കുമാറിന് 7.4 ലക്ഷം രൂപയും നഷ്ടപ്പെട്ടു. ഇവരുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.