കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; സേതുവിനും പെരുമ്പടവത്തിനും വിശിഷ്ടാംഗത്വം
2020 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 25,000 രൂപയും, സാക്ഷ്യപത്രവും, ഫലകവുമാണ് പുരസ്‌കാരം. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.
സേതുവിനും പെരുമ്പടവത്തിനും അക്കാദമി വിശിഷ്ടാംഗത്വം നല്‍കി. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരങ്ങള്‍ കെ കെ കൊച്ച്, മാമ്പുഴ കുമാരന്‍, കെആര്‍ മല്ലിക, സിദ്ധാര്‍ഥന്‍ പരുത്തിക്കാട്, ചവറ കെ എസ് പിള്ള, എംഎ റഹ്മാന്‍ എന്നിവര്‍ക്ക് ലഭിച്ചു
പി എഫ് മാത്യൂസിന് അടിയാളപ്രേതം എന്ന നോവലിനാണ് പുരസ്‌കാരം. ദൈവം ഒളിവില്‍ പോയ നാളുകള്‍ എന്ന യാത്രാ വിവരണത്തിന് വിധു വിന്‍സന്റ് പുരസ്‌കാരത്തിന് അര്‍ഹയായി. ഹാസ്യ സാഹിത്യത്തിനുള്ള പുരസ്‌കാരം ഇന്നസെന്റിനാണ്. ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും എന്ന പുസ്തകത്തിനാണ് അവാര്‍ഡ് ലഭിച്ചത്. കവിതാ വിഭാഗത്തിൽ ഒ.പി സുരേഷ് പുരസ്ക്കാരത്തിന് അർഹനായി. .
മറ്റു പുരസ്‌കാര ജേതാക്കൾ ഇനിപ്പറയുന്നവരാണ്.
ശ്രീജിത്ത് പൊയിൽക്കാവ് (ദ്വയം, നാടകം), ഡോ: പി. സോമൻ (വൈലിപ്പിള്ളിക്കവിത ഒരു ഇടതുപക്ഷ വായന, സാഹിത്യ വിമർശനം), ഡോ. ടി.കെ. ആനന്ദി (മാർക്സിസവും ഫെമിനിസവും ചരിത്രപരമായ വിശകലനം, വൈജ്ഞാനിക സാഹിത്യം), കെ. രാഘുനാഥൻ (മുക്തകണ്ഠം വി.കെ.എൻ. ജീവചരിത്രം/ആത്മകഥ), അനിത തമ്പി (റാമല്ല ഞാൻ കണ്ടു, വിവർത്തനം), സംഗീത ശ്രീനിവാസൻ (ഉപേക്ഷിക്കപ്പെട്ട ദിവസങ്ങൾ, വിവർത്തനം), പ്രിയ എ.എസ്. (പെരുമഴയത്തെ കുഞ്ഞിതളുകൾ, ബാലസാഹിത്യം).
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.