കോഴിക്കോട് നിപ സ്ഥിരീകരിച്ചു; മരിച്ച കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവ്
കോഴിക്കോട്: കേരളത്തിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. നിപ ലക്ഷണങ്ങളോടെ ഇന്ന് പുലർച്ചെ കോഴിക്കോട് ആശുപത്രിയിൽ 12കാരൻ മരിച്ചിരുന്നു. 12കാരന്റെ മൂന്ന് സാമ്പിളുകളും പോസിറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം കുട്ടിയുമായി അടുത്ത് ഇടപെട്ട ആർക്കും രോഗലക്ഷണമില്ല. മാവൂര്‍ മുന്നൂര്‍ സ്വദേശിയായ 12 വയസുകാരനാണ് മരിച്ചത്.
നിപ സ്ഥിരീകരിച്ചതോടെ കേരളത്തിലേക്ക് വിദഗ്ധ സംഘത്തെ അയച്ചതായി കേന്ദ്രം അറിയിച്ചു. സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ് അടക്കമുള്ള ഉന്നതർ കോഴിക്കോട് എത്തിയിട്ടുണ്ട്. മരിച്ച കുട്ടിയുടെ സംസ്‌കാരം രാവിലെ പത്ത് മണിയോടെ നടത്താനാണ് ആലോചിക്കുന്നത്. ഇതൊടൊപ്പം തന്നെ കോഴിക്കോട് ഉന്നതതല യോഗവും ചേരുന്നുണ്ട്. കുട്ടിയുടെ സമ്പർക്കബാധിതരെ കണ്ടെത്താൻ നടപടി ആരംഭിച്ചിട്ടുണ്ട്.
നേരത്തെ കുട്ടിക്ക് കോവിഡ് ബാധിച്ചിരുന്നു. പനി കുറയാത്തതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലായിരുന്ന കുട്ടി ആറ് ദിവസമായി വെന്റിലേറ്ററിലായിരുന്നു. കുട്ടിക്ക് നിപ ആണെന്ന് ഡോക്ടര്‍മാർക്ക് സംശയം ബലപ്പെട്ടതിന്നാലാണ് സാമ്പിളുകള്‍ പരിശോധനക്കയച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.