Follow the News Bengaluru channel on WhatsApp

കോവിഡ് വിവരങ്ങള്‍; 1533 എന്ന ഒറ്റ ഹെല്‍പ്പ് ലൈന്‍ നമ്പറുമായി ബി.ബി.എം.പി

ബെംഗളൂരു: കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങളറിയാനും സംശയങ്ങള്‍ക്കുമായി ബി.ബി.എം.പിയുടെ പുതിയ ഹെല്‍പ്പ് ലൈന്‍ നമ്പർ പ്രവര്‍ത്തനക്ഷമമായി. 1533 എന്ന ഹെല്‍പ്പ് നമ്പറാണ് പുതുതായി ഏര്‍പ്പെടുത്തിയത്. കോവിഡ് സംബന്ധിച്ച എല്ലാ വിവരങ്ങളും ഈ ഒറ്റ നമ്പറില്‍ അറിയാന്‍ സാധിക്കുന്നതിനൊപ്പം പരാതി നല്‍കാനും സാധിക്കും. ഹെൽപ്പ് ലൈനിലേക്ക് വരുന്ന എല്ലാ കോളുകളും റെക്കോർഡ് ചെയ്യാനുള്ള സംവിധാനവുമുണ്ട്. പരാതി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പിന്നീട് തർക്കങ്ങൾ ഉണ്ടായാൽ രേഖപ്പെടുത്തിയ സംഭാഷണങ്ങൾ പരിശോധിക്കും. 1533 ൽ വിളിക്കുന്ന ആൾ 1 അമർത്തിയാൽ കോവിഡുമായി ബന്ധപ്പെട്ട സഹായങ്ങൾ തേടാം. 2 അമർത്തിയാൽ കോവിഡുമായി ബന്ധപ്പെട്ട പരാതികൾ നൽകാം. പരാതി നൽകുകയോ മറ്റു വിവരങ്ങൾക്കോ വേണ്ടി വിളിക്കുന്ന ആളുകൾക്ക് പ്രത്യേക നമ്പർ നൽകും. പിന്നീടുള്ള അന്വേഷണങ്ങൾക്ക് ഈ നമ്പർ ഉപയോഗിക്കാം.

24 മണിക്കൂറും പുതിയ ഹെല്‍പ്പ് ലൈന്‍ നമ്പറിലൂടെ സേവനം ലഭ്യമാകുമെന്ന് ബി.ബി.എം.പി അധികൃതര്‍ അറിയിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.