കേരളത്തിലെ മഴക്കെടുതി; മരണം 24 ആയി
കോട്ടയം: സംസ്ഥാനത്തെ മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 24 ആയി. കോട്ടയം- ഇടുക്കി അതിര്‍ത്തി മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 22 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. കോട്ടയത്ത് 13 പേരും ഇടുക്കിയില്‍ ഒമ്പതുപേരുമാണ് മരിച്ചത്. കൂട്ടിക്കലില്‍ നിന്നും എട്ടു മൃതദേഹങ്ങള്‍ കൂടി ഞായറാഴ്ച കണ്ടെടുത്തിരുന്നു. മൂന്ന് പേരുടെ മൃതദേഹം ശനിയാഴ്ച കണ്ടെടുത്തിരുന്നു. തൊടുപുഴ കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച രണ്ടു പേരുടെ മൃതദേഹവും കണ്ടെടുത്തിരുന്നു. ഇടുക്കി പീരുമേട് കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ നാലു കുട്ടികള്‍ അടക്കം ആറു പേരുടെ മൃതദേഹങ്ങളും കണ്ടെടുത്തു. കോട്ടയം ഇടുക്കി എന്നിവിടങ്ങൾക്ക് പുറമെ കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഓരോ മരണം വീതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതടക്കം 24 മരണങ്ങളാണ് ഞായറാഴ്ച വരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
ഒഴുക്കില്‍ പ്പെട്ട് കാണാതായ മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും. ഉരുൾപ്പൊട്ടലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം നൽകുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. സംസ്ഥാനത്ത് 4713 പേരാണ് വിവിധ ഇടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.
അതേ സമയം തെക്ക് കിഴക്കന്‍ അറബികടലില്‍ കേരളത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദം ദുര്‍ബലമായതിനാല്‍ ചൊവ്വാഴ്ച വരെ മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച കേരളത്തിലെ എല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.