കോവിഡ് കേസുകള്‍: സ്‌കൂളുകളില്‍ പരിശോധന നടത്താന്‍ പ്രത്യേക സമിതി
ബെംഗളൂരു: സംസ്ഥാനത്തെ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, കോളേജുകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ പ്രത്യേക സമിതിയെ രൂപീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്. ആരോഗ്യ വകുപ്പിലേയും വിദ്യാഭ്യാസ വകുപ്പിലേയും ഉദ്യോഗസ്ഥരായിരിക്കും സംയുക്ത സമിതിയിലെ അംഗങ്ങള്‍. താലൂക്ക് തലത്തിൽ ഓരോ സമിതികളെയാണ് നിയോഗിക്കുന്നത്.
പ്രൈമറി, സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തുന്നതാണ് മാര്‍ഗനിര്‍ദേശങ്ങളെക്കാളും പ്രധാനമെന്ന് കോവിഡ് സാങ്കേതിക സമിതി യോഗത്തില്‍ നിര്‍ദേശമുണ്ടാണ്ടായിയെന്നും ഇതിനെ തുടര്‍ന്നാണ് സമിതിയെ രൂപീകരിക്കാൻ തീരുമാനമെടുത്തതെന്നും മന്ത്രി പറഞ്ഞു.
റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ കോവിഡ് ക്ലസ്റ്ററുകളായി മാറുന്ന സാഹചര്യത്തില്‍ ഇത്തരം സ്‌കൂളുകളില്‍ പ്രത്യേക പരിശോധന നടത്താനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. സ്‌കൂളുകളിലും കോളേജുകളിലും ഹാജര്‍നില കുറവില്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. സ്കൂളുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും സ്കൂളുകൾ ഓൺ ലൈൻ ക്ലാസുകളിലേക്ക് മാറുന്ന കാര്യം ഇപ്പോൾ പരിഗണനയിലില്ലെന്നും മന്ത്രി വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.