തുമകൂരുവില്‍ തടാകത്തില്‍ വീണ് മലയാളി യുവാവടക്കം രണ്ടു പേര്‍ മരിച്ചു
ബെംഗളൂരു:- തുമകൂരു ഹൂഡിഗെര തടാകത്തില്‍ വീണ് മലയാളി വിദ്യാര്‍ഥിയടക്കം രണ്ടു പേര്‍ മരിച്ചു. കൊല്ലം കരിക്കോട് എൻ. കെ. പൊന്നന്റെ മകന്‍ നവീന്‍ കുമാര്‍ (23) ബെംഗളൂരു കമ്മനഹളളിയിലെ മുഷ്താഖിന്റെ മകന്‍ മുജാഹിദ് പാഷ (22) എന്നിവരാണ് മരിച്ചത്.
ക്രിസ്മസ് അവധിയായതിനാല്‍ ബെംഗളൂരുവില്‍ നിന്നും തുമകൂരുവിലെ സുഹൃത്തിന്റെ വീട് സന്ദര്‍ശിക്കാനായി എത്തിയതായിരുന്നു ഒമ്പത് പേരടങ്ങുന്ന സംഘം. 3 പേര്‍ കര്‍ണാടക സ്വദേശികളും 6 പേര്‍ മലയാളികളുമാണ്. തടാകത്തിനടുത്ത് എത്തി കുളിക്കാനായിറങ്ങിയപ്പോൾ ഇരുവരും വഴുതിവീഴുകയായിരുന്നു.
മുജാഹിദ് പാഷ ഇലക്ട്രോണിക് സിറ്റിയിലെ സ്വകാര്യ കോളേജില്‍ എം.ബി.എ വിദ്യാര്‍ഥിയാണ്. ബെംഗളൂരുവിലെ സ്വകാര്യ കോളേജില്‍ നിന്നും ബി.കോം പഠനം അടുത്തിടെ പൂര്‍ത്തിയാക്കിയ നവീന്‍ ജോലി കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. പ്രവീൺ (ഹൈദരാബാദ്) സഹോദരനാണ്.
ആള്‍ ഇന്ത്യ കെ.എം.സി.സി തുമകൂരു ഏരിയാ പ്രവര്‍ത്തകരായ മുജീബ്, അസ്‌കര്‍, ഹംസ തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി അനുബന്ധ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി.
തുമകുരു ജില്ലാ ആശുപത്രിയിലെത്തിച്ച മൃതദേഹങ്ങള്‍ പോസ്റ്റമോര്‍ട്ടം അടക്കമുള്ള നടപടിക്രമങ്ങള്‍ക്ക് ശേഷം കെഎംസിസി ആംബുലന്‍സില്‍ നാട്ടിലെത്തിക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.