സ്മാര്‍ട്ടാകാനൊരുങ്ങി ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ്
ബെംഗളൂരു: മികച്ച ട്രാഫിക് സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തി സ്മാര്‍ട്ടാകാനൊരുങ്ങി ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ്. ഗതാഗത നിയമലംഘകരെ കുടുക്കാന്‍ പോലീസുകാരുടെ യൂണിഫോമില്‍ രഹസ്യ ക്യാമറ ഉറപ്പിക്കുന്നതടക്കമുള്ള നിരവധി സാങ്കേതിക സൗകര്യങ്ങളാണ് സേന നടപ്പിലാക്കുന്നത്. യൂണിഫോമില്‍ ഘടിപ്പിക്കാനായി 2206 ചെറിയ ക്യാമറകള്‍ ഇതിനകം സജ്ജമാക്കി. ഇതിന് പുറമെ 250 ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കനിഷന്‍ ക്യാമറകളും 80 റെഡ് ലൈറ്റ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകളും ട്രാഫിക് പോലീസിന് ലഭിച്ചിട്ടുണ്ട്. 32 കോടി രൂപയാണ് ഉപകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ചെലവഴിച്ചത്.
ഇതിന്റെ ഔപചാരിക ഉത്ഘാടനം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിര്‍വഹിച്ചു. ട്രാഫിക് പോലീസ് വിഭാഗം നടപ്പാക്കുന്ന എസ്.എം.എസ് ചലാന്‍ സംവിധാനം, രണ്ട് മൊബൈല്‍ ആപ്പുകള്‍ എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. നഗരത്തിലെ ട്രാഫിക് നിയന്ത്രണ സംവിധാനം മെച്ചപ്പെടുത്താനും നിയമലംഘകരെ ഡിജിറ്റല്‍ തെളിവുകളോടെ പിടികൂടാനും പുതിയ സാങ്കേതിക സംവിധാനം പോലീസിനെ സഹായിക്കുമെന്ന് അഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.
ഡി.ജി.പി. പ്രവീൺ സൂദ്, സിറ്റി പോലീസ് കമ്മിഷണർ കമൽ പന്ത്, സിറ്റി ട്രാഫിക് പോലീസ് കമ്മിഷണർ ബി.ആർ. രവികാന്ത് ഗൗഡ തുടങ്ങിയവർ പങ്കെടുത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.