ബുള്ളി ഭായ് ആപ്പ് കേസിൽ മുഖ്യ പ്രതിയായ 18 കാരി അറസ്റ്റിൽ
മുംബൈ: മുസ്ലിം യുവതികളെ ലേലത്തിന് വെച്ച് അധിക്ഷേപിച്ച ബുള്ളി ഭായി ആപ്പ് കേസിൽ രണ്ടാമത്തെ അറസ്റ്റ്. കേസിൽ മുഖ്യ പ്രതിയും ഉത്തരാഖണ്ഡ് സ്വദേശിനിയുമായ ശ്വേത സിങ്ങിനെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ബെംഗളൂരു സ്വദേശിയായ വിശാൽ കുമാർ എന്ന 21 കാരനായ എഞ്ചിനീയറിംഗ് വിദ്യാർഥിയെ കഴിഞ്ഞ ദിവസം മുംബൈ പോലീസ് ബെംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു.
വിശാൽകുമാറും ശ്വേതയും ഇൻസ്റ്റഗ്രാം വഴി സുഹൃത്തുക്കളായിരുന്നു എന്നും പോലീസ് പറഞ്ഞു. ബുള്ളിഭായ് ആപ്പുമായി ബന്ധപ്പെട്ട് മൂന്ന് അക്കൗണ്ടുകളാണ് യുവതി കൈകാര്യംചെയ്തിരുന്നത്. ശ്വേതാ സിങ്ങിനെ കോടതിയിൽ ഹാജരാക്കി ട്രാൻസിസ്റ്റ് റിമാൻഡ് വാങ്ങി മുംബൈയിലെത്തിക്കുമെന്ന് പോലീസ് അറിയിച്ചു. വിശാലിനെ കൂടുതൽ ചോദ്യം ചെയ്യലിനായി ജനുവരി 10 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
വിവിധമേഖലകളിൽ മികവ് തെളിയിച്ച മുസ്‌ലിം സ്ത്രീകളുടെ പേരും ചിത്രങ്ങളും പങ്കുവെച്ച് വിൽപ്പനയ്ക്ക് എന്നപേരിൽ ബുള്ളി ബായ് എന്ന മൊബെൽ ആപ്പിൽ പരസ്യം നല്കുകയായിരുന്നു ഇരുവരും. പ്രശസ്തരായ മുസ്ലിം വനിതാ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രചാരണമാണ് ബുള്ളി ബായ് എന്ന ആപ്പ് നടത്തി വന്നത്.
സംഭവം വിവാദമായതിന് പിന്നാലെ കേന്ദ്രസർക്കാർ ബുള്ളിഭായ് ആപ്പ് ബ്ലോക്ക് ചെയ്തിരുന്നു. കേസിൽ അന്വേഷണം നടത്താൻ സൈബർ സുരക്ഷയ്ക്കുള്ള സിഇആർടിഐഎന്നിനോട് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. ബുള്ളി ബായ് ആപ്പ് വഴിയുള്ള വിദ്വേഷ പ്രചാരണത്തിന് മലയാളികൾ അടക്കം ഇരയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.