Follow the News Bengaluru channel on WhatsApp

ബെംഗളൂരു വാഹനാപകടം; മരിച്ച നാലു പേരില്‍ ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു

ബെംഗളൂരു: ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപം നൈസ് റോഡില്‍ വെള്ളിയാഴ്ച രാത്രി 10.30 ഓടെയുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഒരാളെ കൂടി തിരിച്ചറിഞ്ഞു. പാലക്കാട് ഒറ്റപ്പാലം തൃക്കട്ടേരിയില്‍ അരവിന്ദാക്ഷന്റെ മകന്‍ അഭിലാഷിനെയാണ് തിരിച്ചറിഞ്ഞത്. കോഴിക്കോട് പറമ്പത്ത് തല കുളത്തൂര്‍ റാഹത്ത് പിലാക്കില്‍ റഹീമിന്റെ മകന്‍ മുഹമ്മദ് ഫാദില്‍, കൊച്ചി തമ്മനം ചന്ദ്രമതി ലൈനില്‍ കെ. ശില്‍പ്പ എന്നിവരാണ് മരിച്ച മറ്റു രണ്ടു പേര്‍. മരിച്ച നാലാമത്തെ ആള്‍ മലയാളിയാണെന്നാണ് വിവരം. ഇവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. നാലു പേരുടേയും മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അഭിലാഷിന്റെ സഹോദരി അപര്‍ണയുടെ പേരിലുള്ള KL 51 F 2413 വാഗണര്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. ലോറി ഇടിച്ചതിനെത്തുടര്‍ന്ന് വാഗണര്‍ കാര്‍ മുന്നിലുണ്ടായിരുന്ന സ്‌കോര്‍പ്പിയോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് നിഗമനം. വാഗണര്‍ കാറില്‍ സഞ്ചരിച്ചവരാണ് മരിച്ചവര്‍. നാല് പേരും അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മരിച്ചവരിൽ 2 പേർ സ്തീകളും 2 പേർ പുരുഷന്മാരുമാണ്. അപകടത്തില്‍പ്പെട്ടവര്‍ ബെംഗളൂരുവിലെ ഐ.ടി. ജീവനക്കാരാണെന്നാണ് വിവരം.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.