കവർച്ച നടത്തുന്നതിനിടെ പാചകം; മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു
അസാം: കവർച്ച നടത്തുന്നതിനിടെ പാചകം, മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അസമിലെ ദിസ്പൂർ പോലീസ് സ്റ്റേഷൻ പരിധിയ്ക്കുള്ളിലാണ് സംഭവം നടന്നത്.
വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കുന്നതിനിടെ കള്ളൻ വീട്ടിലെ അടുക്കളയിലേക്ക് കയറി പിന്നീട് ഖിച്ച്ടി തയ്യാറാക്കാൻ തുടങ്ങി. വീട്ടിൽ കള്ളൻ കയറിയെന്നും അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുകയാണെന്നും മനസിലായതോടെ വിവരം വീട്ടുകാർ പോലീസിനെ അറിയിച്ചു. തുടർന്ന് അടുക്കളയിൽ വെച്ചുതന്നെ കള്ളനെ പോലീസ് അറസ്റ്റ് ചെയ്തു.
The curious case of a cereal burglar!
Despite its many health benefits, turns out, cooking Khichdi during a burglary attempt can be injurious to your well being.
The burglar has been arrested and @GuwahatiPol is serving him some hot meals. pic.twitter.com/ehLKIgqcZr
— Assam Police (@assampolice) January 11, 2022
സംഭവം പോലീസ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. “കൗതുകകരമായ ഒരു മോഷണ കേസ്! ഖിച്ച്ടിക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെങ്കിലും കവർച്ചാ ശ്രമത്തിനിടെ അത് പാചകം ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായേക്കാം. കള്ളെനെ അറസ്റ്റ് ചെയ്തു. അസം പോലീസ് ട്വിറ്ററിൽ കുറിച്ചു. വൈകാതെ പോലീസിന്റെ പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും പെട്ടന്ന് തന്നെ അത് വൈറലായി മാറുകയും ചെയ്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.