കോവിഡ് വ്യാപനം: ബെംഗളൂരുവില്‍ 27 കോവിഡ് കെയര്‍ കേന്ദ്രങ്ങളിലായി 3000 കിടക്കകള്‍ ഒരുക്കി ബി.ബി.എം.പി
ബെംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബെംഗളൂരുവില്‍ 27 കോവിഡ് കെയര്‍ കേന്ദ്രങ്ങള്‍ (സി. സി.സി.) സജ്ജമാക്കിയതായും ഇവ വെള്ളിയാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും ബെംഗളൂരു കോര്‍പ്പറേഷന്‍ (ബി.ബി.എം.പി) ചീഫ് കമീഷണര്‍ ഗൗരവ് ഗുപ്ത പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ച് ആശുപത്രി ചികിത്സ ആവശ്യമില്ലാത്തവരെയായിരിക്കും ഇവിടെ പ്രവേശിപ്പിക്കുകയെന്നും ഇതിനായി 3000 കിടക്കകള്‍ സി.സി.സിയില്‍ സജ്ജമാക്കിയതായും ചീഫ് കമീഷണര്‍ അറിയിച്ചു. സി.സി.സിയിലെ കിടക്കകളുടെ ലഭ്യത കോവിഡ് ബെഡ് മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ അറിയാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലായി 6,225 കിടക്കകള്‍ സജ്ജമാക്കി വരികയാണെന്നന്നും സര്‍ക്കാര്‍ റഫര്‍ ചെയ്യുന്ന രോഗികള്‍ക്കാണ് ഈ കിടക്കകള്‍ അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തിലെ സ്വകാര്യ ആശുപത്രികൾക്ക് ഹോട്ടലുമായി സഹകരിച്ച് സി.സി.സികൾ തുറക്കാൻ ആരോഗ്യ വകുപ്പ് ഇതിനകം അനുമതി നൽകിയതായും ഇതുസംബന്ധിച്ചുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവിലെ രോഗബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ വർധനവാണ് രേഖപ്പെടുത്തിത്. വ്യാഴാഴ്ച 18,374 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ബെംഗളൂരുവിലെ സജീവ കേസുകളുടെ എണ്ണം 90893 ആയി ഉയർന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.