ഹിജാബ് വിവാദം; പ്രതിഷേധ സ്ഥലത്ത് ആയുധങ്ങളുമായി എത്തിയ രണ്ടു പേര്‍ അറസ്റ്റില്‍
ബെംഗളൂരു: കര്‍ണാടകയിലെ ഉഡുപ്പി കുന്താപുരയില്‍ വിദ്യാര്‍ഥികള്‍ ഹിജാബ് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പ്രതിഷേധം നടക്കുന്ന സ്ഥലത്ത് മാരകായുധങ്ങളുമായി എത്തിയ രണ്ടു പേര്‍ പിടിയിലായി. ഗംഗോല്ലി സ്വദേശികളായ അബ്ദുള്‍ മജീദ് (32) രജബ് (41) എന്നിവരാണ് അറസ്റ്റിലായത്.
പ്രതിഷേധ സ്ഥലത്ത് അഞ്ച് പേരാണ് ആയുധങ്ങളുമായി എത്തിയത്. പോലീസിനെ കണ്ടപ്പോള്‍ ഇവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. രണ്ടു പേർ പിടിയിലായി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നു പേര്‍ക്കെതിരെ പോലീസ് തിരച്ചില്‍ ആരംഭിച്ചു. അറസ്റ്റിലായ അബ്ദുള്‍ മജീദ് ഏഴ് കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് പറഞ്ഞു. അറസ്റ്റിലായവര്‍ക്ക് ഹിജാബ് വിവാദത്തില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളുമായി ബന്ധമില്ലെന്നാണ് കരുതുന്നതെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു, സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് ഉഡുപ്പി എ.എസ്.പി. എസ്.ടി. സിദ്ധലിംഗപ്പ പറഞ്ഞു.
അതേ സമയം ഹിജാബ്-കാവി ഷാള്‍ വിഷയം സംസ്ഥാനത്തെ മറ്റു ജില്ലകളിലേക്കും വ്യാപിച്ചു തുടങ്ങി. വിജയപുര ജില്ലയിലെ ശ്രീ ശാന്തേശ്വര്‍ പി.യു. കോളേജില്‍ തിങ്കളാഴ്ച ഒരു വിഭാഗം വിദ്യാര്‍ഥികള്‍ കാവി ഷാള്‍ അണിഞ്ഞ് ക്ലാസിലെത്തുകയായിരുന്നു. മറ്റു വിദ്യാര്‍ഥികളെ കാവി ഷാളണിയിക്കാന്‍ പ്രേരിപ്പിച്ചതോടെ കോളേജിൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ പ്രിന്‍സിപ്പാള്‍ കോളേജിന് അവധി നല്‍കി.
കർണാടകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് ധരിച്ചെത്തുന്ന വിദ്യാർഥിനികളെ ക്ലാസിൽ പ്രവേശിപ്പിക്കാത്ത സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ എക്‌സിക്യുട്ടീവ് അംഗം പി.എം. മുഹമ്മദലി ബാബു ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കർണാടക വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷിനും മനുഷ്യാവകാശ കമ്മിഷൻ ചെയർപേർസൺ ദിരേന്ദ്ര എച്ച്. വാഗഹേളയ്ക്കും നിവേദനം നൽകി. രാജ്യത്തിന്റെ മതേതര പാരമ്പര്യത്തിനും ഭരണഘടനാ അവകാശങ്ങൾക്കും എതിരാണ് ഉഡുപ്പിയിലെ ചില കോളേജുകളുടെ നടപടിയെന്നും, വിവിധ മതവിശ്വാസികൾ അവരുടെ ആചാരപ്രകാരം വസ്ത്രംധരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം എത്തുമ്പോൾ ചില വിദ്യാർഥിനികളെമാത്രം മാറ്റിനിർത്തുന്നത് വർഗീയതയുടെ ലക്ഷണംകൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
ഉഡുപ്പിയിലെ സര്‍ക്കാര്‍ പി.യു കോളേജില്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തിയതിനെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതി ഇന്ന് വിധി പറയും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.