യുക്രൈൻ; നവീന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെന്ന് സർക്കാർ
ബെംഗളൂരു: യുക്രൈനില്‍ റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍ കര്‍ണാടകയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ഥി നവീന്‍ എസ്.ജെ (21) ദാരുണമായി കൊല്ലപ്പെട്ടതായയുള്ള വാര്‍ത്ത നവീന്റെ ജന്മ ഗ്രാമമായ വടക്കന്‍ കര്‍ണാടകയിലെ ഹവേരി ജില്ലയിലെ റാണബെന്നൂര്‍ ചലഗേരി ഗ്രാമത്തെ നടുക്കിത്തിലാഴ്ത്തി. നവീനറെ പിതാവ് ശേഖര ഗൗഡയും, അമ്മ വിജയലക്ഷ്മിയും സഹോദരന്‍ ഹരീഷുമാണ് ചലഗേരിയിലെ വീട്ടിലുള്ളത്.
ഇന്നലെ ഇന്ത്യന്‍ പ്രാദേശിക സമയം രാവിലെ ഏഴു മണിയോടെയായിരുന്നു നവീന്‍ കൊല്ലപ്പെട്ടത്. യുദ്ധത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബെകറ്റോവയിലെ മെട്രോ സ്റ്റേഷനിലെ ബങ്കറില്‍ കഴിയുകയായിരുന്നു നവീന്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍. ബങ്കറില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ പുറത്തേക്കിറങ്ങിയ സമയത്താണ് റഷ്യയുടെ ഷെല്ലാക്രമണമുണ്ടായത്. തിങ്കളാഴ്ച ഇന്ത്യയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതായിരുന്നു നവീന്‍. എന്നാല്‍ സുഹൃത്തുക്കള്‍ക്കും മറ്റു ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്കും വേണ്ടി യാത്ര മാറ്റി വെക്കുകയായിരുന്നു. ഹര്‍കിവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു നവീന്‍.
ഹാര്‍കിവില്‍ ദുരന്തം നടന്ന് അല്‍പ്പസമയത്തിന് ശേഷം മറ്റൊരു വിദ്യാര്‍ഥി വീട്ടിലേക്ക് വിളിച്ച് വിവരമറിയിക്കുകയായിരുന്നു. പിറകെ വിദേശമന്ത്രാലയത്തിന്റെ സ്ഥിരീകരണവുമുണ്ടായി.
വിവരമറിഞ്ഞതോടെ നവീന്റെ വീട്ടിലേക്ക് നിരവധി പേര്‍ എത്തി നവീനറെ പിതാവ് ശേഖര്‍ ഗൗഡയെ ആശ്വസിപ്പിച്ചു. ബങ്കറില്‍ കഴിയവെ തിങ്കളാഴ്ച നവീന്‍ പിതാവ് ശേഖര ഗൗഡയുമായി വീഡിയോകോളില്‍ സംസാരിച്ചിരുന്നു. ബുധനാഴ്ച നാട്ടിലേക്ക് തിരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ നവീന്‍ സംസാരിച്ചതായി ശേഖര്‍ ഗൗഡ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ എന്നിവര്‍ ഫോണില്‍ വിളിച്ച ശേഖര്‍ ഗൗഡയെ ആശ്വസിപ്പിച്ചു. നവീന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള തുടര്‍ നടപടികള്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടത്തിവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നവീന്റെ മരണത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, ബി.ജെ.പി. ജനറല്‍ സെക്രട്ടറി സി.ടി. രവി തുടങ്ങി മന്ത്രിമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിങ്ങനെ നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അനുശോചനമര്‍പ്പിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.