യുവതിയെ കൊന്ന് മൃതദേഹം ഉപേക്ഷിക്കാനായി പുലർച്ചെ ബൈക്കിൽ കടത്തവെ അപകടം; നാലു പേർ അറസ്റ്റിൽ
ബെംഗളൂരു: യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുന്നതിനായി ബൈക്കില്‍ കൊണ്ടു പോകുന്നതിനിടെ ബൈക്ക് അപകടത്തില്‍പ്പെട്ടു. രാമനഗരയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. കൊലപാതക രഹസ്യം പുറത്തായതോടെ നാലു പേര്‍ അറസ്റ്റിലായി. ചന്നപ്പട്ടണ സ്വദേശികളായ നാഗരാജ് (19), വിനോദ് (20), നാഗരാജിന്റെ സഹോദരി ദുര്‍ഗ (27), ദുര്‍ഗയുടെ ഭര്‍ത്താവ് രഘു (33) എന്നിവരാണ് അറസ്റ്റിലായത്. ബെംഗളുരു രാജരാജേശ്വരി നഗര്‍ സ്വദേശിനി സൗമ്യ (21) ആണ് കൊല്ലപ്പെട്ടത്. സൗമ്യയെ കൊലപ്പെടുത്തിയശേഷം ബൈക്കിലിരുത്തി മൃതദേഹം ശ്രീരംഗപട്ടണയിലെത്തിച്ച് ഉപേക്ഷിക്കാനുള്ള ശ്രമമാണ് അപകടമുണ്ടായതോടെ പൊളിഞ്ഞത്.
രാമനഗര ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് സമീപത്ത് വെച്ചയാണ് ഇവര്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. യുവതിയും രണ്ടുയുവാക്കളുമുള്‍പ്പെടെ മൂന്നുപേരാണ് ബൈക്കിലുണ്ടായിരുന്നത്. അപകടമുണ്ടായയുടനെ ഇവരെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചതോടെയാണ് യുവതിക്ക് ജീവനില്ലെന്ന് രക്ഷിക്കാനെത്തിയവര്‍ക്ക് മനസിലായത്. ഇതോടെ യുവാക്കളെ തടഞ്ഞുനിര്‍ത്തിയ വഴിയാത്രക്കാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി മൃതദേഹവും ബൈക്കിലുണ്ടായിരുന്നവരെയും രാമനഗര ജില്ലാശുപത്രിയിലെത്തിച്ചു. ഡോക്ടര്‍മാര്‍ സൗമ്യയുടെ മൃതദേഹം പരിശോധിച്ചതോടെയാണ് 8 മണിക്കൂര്‍ മുമ്പേ തന്നെ സൗമ്യ മരിച്ചതായി സ്ഥിരീകരിച്ചത്.
യുവാക്കളെ ചോദ്യംചെയ്തതോടെയാണ് ബെംഗളൂരു രാജരാജേശ്വരി നഗറില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശിനിയായ സൗമ്യയാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയത്. ബെംഗളൂരുവിലെ കല്യാണ മണ്ഡപത്തില്‍ ജോലി ചെയ്തു വരികയായിരുന്നു സൗമ്യയും പ്രതികളിൽ ഒരാളായ ദുര്‍ഗയും. ഇവര്‍ ഒരേവീട്ടില്‍ താമസിച്ചാണ് ജോലിക്ക് പോയിരുന്നത്. വാക് തര്‍ക്കത്തെ തുടര്‍ന്ന് സൗമ്യ ദുര്‍ഗയോട് പിണങ്ങി വീടുവിട്ടുപോയി.
ഇതിനിടെ വീട്ടില്‍ വെച്ചിരുന്ന ദുര്‍ഗയുടെ പണം കാണാതായി. ഇത് സൗമ്യയാണ് മോഷ്ടിച്ചതെന്ന് ദുര്‍ഗ ആരോപിക്കുകയും സഹോദരന്‍ നഗരാജിനെ വിളിച്ചു വരുത്തി വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് സൗമ്യയെ പിടികൂടുകയും വീട്ടിലെത്തിച്ച് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൗമ്യ വീട്ടില്‍ വെച്ചു തന്നെ മരിച്ചു. സംഭവം ഒതുക്കികളയുന്നതിന്റെ ഭാഗമായി മൃതദേഹം ശ്രീരംഗ പട്ടണയിലെ തടാകത്തില്‍ ഉപേക്ഷിക്കാനായിരുന്നു സംഘം പദ്ധതിയിട്ടിരുന്നത്. ഇതാണ് ബൈക്ക് അപകടത്തോടെ പൊളിഞ്ഞത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.