കനത്ത മഴ: ദക്ഷിണ കന്നഡ, മൈസൂരു, മാണ്ഡ്യ ജില്ലകളിലെ സ്കൂളുകൾക്ക് അവധി
ബെംഗളൂരു : കനത്ത മഴയെ തുടര്‍ന്ന് ദക്ഷിണ കന്നഡ, മൈസൂരു, മാണ്ഡ്യ, ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. സുള്ള്യ, കഡബ, പുത്തൂര്‍, ബെല്‍ത്തങ്ങാടി, ബണ്ട്വാൾ തുടങ്ങിയ താലൂക്കുകളിൽ മഴ ശക്തമായതിനാൽ കുട്ടികള്‍ക്ക് സ്കൂളിൽ എത്തിച്ചേരാൻ കഴിയാത്ത സാഹചര്യമുള്ളതിനാലാണ് അവധി പ്രഖ്യാപിച്ചതെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ രാജേന്ദ്ര കുമാര്‍ കെ.വി പറഞ്ഞു.
മഴ തുടരുന്നതിനാല്‍ മൈസൂരു ജില്ലയിലെ സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചതായി പൊതു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ രാമചന്ദ്ര രാജെ അരസ് പറഞ്ഞു. മാണ്ഡ്യയിലും സ്ഥിതി വ്യത്യസ്തമല്ല. മഴ ശക്തമായതിനെ തുടര്‍ന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അശ്വതി ജില്ലയിലെ പ്രൈമറി സെക്കന്ററി സ്‌കൂളുകള്‍ക്കും അംഗനവാടികള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ചിത്രദുർഗ ജില്ലയിലെ പിള്ളയാകെർണാഹള്ളിയിലെ സ്കൂൾ മൈതാനം വെള്ളത്തിനടിയിലായി. കനത്ത മഴയാണ് ഇവിടെ കഴിഞ്ഞ ദിവസങ്ങളായി പെയ്യുന്നത്. ഹാസൻ ജില്ലയിൽ സ്കൂളിലേക്കുളള റോഡ് ഒലിച്ചുപോയതായും റിപ്പോർട്ടുകളുണ്ട്. ശക്ളേഷ്പുര താലൂക്കിലെ കല്ലെരഹള്ളിയിലാണ് സംഭവം.
അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് ഇടി മിന്നലോട് കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഉത്തര കന്നഡ, ശിവമോഗ, ഉഡുപ്പി, ചിക്കമഗളൂരു, ഹാസന്‍,ദക്ഷിണ കന്നഡ, കുടക് എന്നീ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.